തിരുവനന്തപുരം : സംസ്ഥാനത്ത് സ്‌കൂൾ ക്ലാസുകൾ വൈകിട്ടു വരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം
ഉടനുണ്ടാകും. ഡിസംബർ 15 മുതൽ ക്ലാസുകൾ വൈകിട്ടു വരെ നടത്താമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. എന്നാൽ കൊവിഡിന്റെ പുതിയ വക ഭേദം ഒമൈക്രോൺ കണ്ടെത്തിയതോടെ രാജ്യത്ത് പ്രതിരോധ നടപടികൾ വീണ്ടും കടുപ്പിച്ചിട്ടുണ്ട്. ഈ പശ്ചാലത്തിൽ, കേന്ദ്ര നിർദ്ദേശം കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം.
സംസ്ഥാനത്ത് സ്‌കൂളുകളുടെ നിലവിലെ സമയക്രമം മാറ്റണമെങ്കിൽ ദുരന്ത നിവാരണവകുപ്പിന്റെ കൂടി അനുമതി അനിവാര്യമാണ്. സ്‌കൂൾ സമയം ദീർഘിപ്പിക്കാനുള്ള ആലോചനയിൽ ഉയർന്ന നിർദ്ദേശങ്ങൾ വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |