കൊച്ചി: എസ്.ഡി.പി.ഐയും പോപ്പുലർ ഫ്രണ്ടും മാരകമായ അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന തീവ്രവാദ സംഘടനകളാണെന്നതിൽ സംശയമില്ലെന്ന് ഹൈക്കോടതി. എന്നാൽ ഇവ നിരോധിത സംഘടനകളല്ല. ആർ.എസ്.എസ് പ്രവർത്തകൻ പാലക്കാട് സഞ്ജിത്ത് വധക്കേസ് അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന ഭാര്യ എസ്. അർഷികയുടെ ആവശ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് കെ. ഹരിപാലിന്റെ പരാമർശം. കഴിഞ്ഞ അഞ്ചിനായിരുന്നു ഉത്തരവ്.
കേസിൽ അന്വേഷണപുരോഗതി ഡി.ജി.പി നേരിട്ട് വിലയിരുത്തണമെന്നും കോടതി നിർദ്ദേശിച്ചു. അവസാന പ്രതിയേയും പിടികൂടുംവരെ രണ്ടാഴ്ച കൂടുമ്പോൾ റിപ്പോർട്ട് ഫയൽചെയ്യണം. ഡി.ജി.പിയുടെ റിപ്പോർട്ടിനുവേണ്ടി മേയ് 30ന് ഹർജി വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |