SignIn
Kerala Kaumudi Online
Sunday, 01 September 2024 4.09 AM IST

എക്സാലോജിക്കിനും കെ.എസ്.ഐ.ഡി.സി.ക്കും എതിരെ ഉന്നത അന്വേഷണം , കേന്ദ്രനീക്കത്തിൽ ആശങ്ക

Increase Font Size Decrease Font Size Print Page

d

തിരുവനന്തപുരം:ആദായനികുതിയും റെവന്യു ഏജൻസികളും അന്വേഷിച്ചിരുന്ന എക്സാലോജിക് കമ്പനിക്കെതിരായ പരാതി വൻകിട സാമ്പത്തിക വഞ്ചനാകേസുകൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് കൈമാറുകയും അതിന്റെ പരിധിയിൽ കേരളത്തിലെ പൊതുമേഖലാസ്ഥാപനമായ കെ.എസ്.ഐ.ഡി.സി.യെ ഉൾപ്പെടുത്തുകയും ചെയ്ത കേന്ദ്ര നടപടിയിൽ ആശങ്ക.മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ളതാണ് എക്സാലോജിക്.ഈ കമ്പനി സംസ്ഥാനത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്ന് കൈപ്പറ്റിയെ പണത്തിന്റെ ഇടപാടിനെചൊല്ലിയാണ് ആദായനികുതി വകുപ്പ് സംശയം ഉന്നയിക്കുകയും പിന്നീട് ആർ.ഒ.സി. അന്വേഷണത്തിന് കൈമാറുകയും ചെയ്തത്.എന്നാൽ ഇതുവരെ രണ്ട് സ്വകാര്യകമ്പനികൾക്കെതിരായ അന്വേഷണത്തിന്റെ പരിധിയിലേക്ക് ഒരു സംസ്ഥാന പൊതുമേഖലാസ്ഥാപനത്തെ കൂടി ഉൾപ്പെടുത്തിയതോടെ അന്വേഷണം മറ്റൊരുവഴിക്ക് നീങ്ങുമെന്നാണ് ഇടതുമുന്നണിയിലും സർക്കാർ തലത്തിലും ആശങ്ക. മാത്രമല്ല എക്സാലോജിക്ക് കമ്പനിക്ക് എതിരായ പരാതിക്കാരൻ ഷോൺ ജോർജും പിതാവ് പി.സി ജോർജും ബിജെപിയിൽ ലയിച്ചതിന് തൊട്ടു പിന്നാലെയാണ്

അന്വേഷണം ഉന്നത ഏജൻസിയെ ഏൽപിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്.

കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയർന്ന അന്വേഷണ സംഘമായ എസ് എഫ് ഐ ഒ((സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്)ക്കാണ് അന്വേഷണം കൈമാറിയിരിക്കുന്നത്. അറസ്റ്റിന് അടക്കം അധികാരമുള്ള അന്വേഷണ ഏജൻസിയാണിത്. പുതിയ സംഘം വരുന്നതോടെ നിലവിലെ ആർ.ഒ.സി.യുടെ മൂന്നംഗ സംഘം നടത്തുന്ന അന്വേഷണം അവസാനിപ്പിക്കും.

എക്സാലോജിക്കും കരിമണൽ കമ്പനി സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് എസ്എഫ്‌ഐഒ അന്വേഷിക്കുക. കോർപ്പറേറ്റ് മന്ത്രാലയത്തിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥർ അടങ്ങിയ ആറംഗ സംഘത്തിനാണ് അന്വേഷണ ചുമതല. അഡീഷണൽ ഡയറക്ടർ പ്രസാദ് അദല്ലി, ഡെപ്യൂട്ടി ഡയറക്ടർ എം അരുൺ പ്രസാദ്, കെ പ്രഭു, എ ഗോകുൽനാഥ്, കെ എം എസ് നാരായണൻ, വരുൺ ബി എസ് എന്നിവരാണ് സംഘത്തിൽ . അരുൺ പ്രസാദാണ് അന്വേഷണ സംഘത്തിന്റെ തലവൻ കാർത്തി ചിദംബരത്തിന് എതിരായ എയർസെൽ മാക്സിസ് കേസ്, പോപ്പുലർ ഫിനാൻസ് ചിട്ടിതട്ടിപ്പ് കേസ്, വാസൻ ഐ കെയർ കേസ് അടക്കമുള്ള കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകൾ അന്വേഷിച്ച ഉദ്യേഗസ്ഥനാണ് സംഘത്തിലുള്ള അരുൺ പ്രസാദ്.

നേരത്തെ എക്സാലോജിക് സ്വകാര്യ സ്ഥാപനത്തിൽ നിന്നു പണം വാങ്ങിയത് ചട്ടലംഘനമാണെന്ന് ആർ.ഒ.സി കണ്ടെത്തിയിരുന്നു. സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള ഐ.എസ്.ടി.ഐ.സി, കെ.എസ്‌.ഐ.ഡി.സി എന്നിവയും അന്വേഷണ പരിധിയിലുണ്ട്. എട്ടു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് എസ്എഫ്‌ഐഒയ്ക്ക് നൽകിയിരിക്കുന്ന നിർദേശം. അന്വേഷണ സംഘത്തിൽ നിലവിലെ ആർ ഒ സി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുംഉൾപ്പെടുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SFIO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.