തിരുവനന്തപുരം: ഷാരോണിനെ വിവാഹത്തിൽ നിന്നൊഴിവാക്കാൻ ജാതകവശാൽ ആദ്യഭർത്താവ് വാഴില്ലെന്ന ജ്യോതിഷ പ്രവചനം പ്രയോഗിച്ചിട്ടും ഫലമില്ലാതെ വന്നതിനാലാണ് കൊലപ്പെടുത്താൻ ഗ്രീഷ്മ തീരുമാനിച്ചത്.
ഷാരോണുമായുള്ള വിവാഹത്തിന് വീട്ടുകാർ വിസമ്മതിച്ചതോടെ പ്രണയത്തിൽ നിന്നൊഴിവാകാൻ ഗ്രീഷ്മ പല ശ്രമങ്ങളും നടത്തിയെങ്കിലും ഷാരോൺ തയ്യാറായിരുന്നില്ല. ഗ്രീഷ്മയോടൊത്തുള്ള ഓരോ നിമിഷവും ഫോണിൽ പകർത്തിയിരുന്ന ഷാരോൺ അവൾക്കൊപ്പമുള്ള ജീവിതമാണ് സ്വപ്നം കണ്ടിരുന്നത്.അതിനിടെ തമിഴ് നാട് സ്വദേശിയായ സൈനികനുമായി വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിന് ഗ്രീഷ്മ സമ്മതം മൂളി. നിശ്ചയവും നടത്തി. എന്നാൽ ഇതിനുശേഷവും ഷാരോണുമായി ഫോൺ ബന്ധവും കൂടിക്കാഴ്ചകളും തുടർന്ന ഗ്രീഷ്മ ഷാരോണിനെയും കൂട്ടി വെട്ടുകാട് പള്ളിയിലെത്തി വിവാഹം നടത്തിയിരുന്നു.
നെറ്റിയിൽ കുങ്കുമം ചാർത്തിയും വരണമാല്യം അണിഞ്ഞും പള്ളിയിൽ വച്ച് വിവാഹം ചെയ്തതായി വരുത്തിയ ഗ്രീഷ്മ തന്റെ ഭർത്താവ് മരണപ്പെടുമെന്ന ജാതകദോഷം തീർക്കാൻ ഷാരോണിനെ ഇരയാക്കുക ആയിരുന്നു എന്നാണ് ഷാരോണിന്റെ മാതാപിതാക്കളുടെ ആരോപണം. ജാതകവശാൽ ഡിസംബർ വരെ ഗ്രീഷ്മയ്ക്ക് വിവാഹം പാടില്ലെന്നും ജ്യോത്സ്യൻ പ്രവചിച്ചിരുന്നത്രേ. അതിനാലാണ് സൈനികനുമായുള്ള വിവാഹം ഡിസംബറിന് ശേഷം തീരുമാനിച്ചതെന്നും ഷാരോണിന്റെ വീട്ടുകാർ ആരോപിക്കുന്നു.
ഫോൺ റെക്കാഡുകളും
ഗ്രീഷ്മ ഭയന്നു
മറ്റൊരു വിവാഹം നിശ്ചയിച്ചതോടെ താനുമൊത്തുള്ള സ്വകാര്യ നിമിഷങ്ങളടക്കം ഷാരോണിന്റെ ഫോണിൽ ഉണ്ടായിരുന്നത് തനിക്ക് പ്രശ്നമാകുമോ എന്ന ഗ്രീഷ്മയുടെ സംശയവും കൊലപാകതത്തിന് പ്രേരിപ്പിച്ചിട്ടുണ്ടാകാമെന്നും പൊലീസ് വിലയിരുത്തുന്നു. തമിഴ് നാട്ടിലെ രണ്ട് കോളേജുകളിലായിരുന്നു ഇരുവരും പഠിച്ചതെങ്കിലും വീട്ടിൽ നിന്ന് കോളേജ് വരെ ഒരേ ബസിലാണ് യാത്ര ചെയ്തിരുന്നത്. പല തവണ ഷാരോൺ യുവതിയുടെ വീട്ടിൽ വന്നിട്ടുണ്ട്. ഇരുവരും ഒരുമിച്ച് സിനിമയ്ക്കും ടൂറിനും പോയിരുന്നു. ഇതെല്ലാം ഷാരോൺ തന്റെ ഫോണിൽ പകർത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |