വർക്കല: ശ്രീ നാരായണ ഗുരുദേവന്റെ ജയന്തി വാരാഘോഷങ്ങൾക്ക് ശിവഗിരിയിൽ
ഭക്തിസാന്ദ്രമായ തുടക്കം.
ഗുരുദേവ ജയന്തി വസന്ത ഋതുവിന്‍റെ ആവിര്‍ഭാവം പോലെയാണെന്ന് വാരാഘോഷം ഉദ്ഘാടനം ചെയ്ത ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.ഗുരുദേവന്‍ അനുകമ്പയിലൂടെ സാര്‍വ്വ ദാര്‍ശനിക ചിന്താധാരകളും സമന്വയിപ്പിച്ചു. ഈ സമന്വയ ദര്‍ശനമാണ് വരും നൂറ്റാണ്ടുകള്‍ക്ക് ആവശ്യം.ഗുരുദേവ ജയന്തി ഈ സമന്വയസദര്‍ശനത്തിന്‍റെ ഉണര്‍ത്തുപാട്ടാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
മഹാസമാധി സന്നിധിയില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ജയന്തി ആഘോഷക്കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ , ഗുരുധര്‍മ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി
ഗുരുപ്രസാദ് , സ്വാമി ധര്‍മ്മവ്രതന്‍, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി വിരജാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി ദേശികാനന്ദ, സ്വാമി ദിവ്യാനന്ദഗിരി, സ്വാമി ഗോവിന്ദാനന്ദ തുടങ്ങിയവര്‍ സംസാരിച്ചു. ഒരാഴ്ചക്കാലം കെടാവിളക്ക് ജ്വലിപ്പിച്ചും, മത്സ്യമാംസങ്ങള്‍ ഉപേക്ഷിച്ചും വ്രതശുദ്ധിയോടെ ജയന്തി വാരാഘോഷം രാജ്യമൊട്ടാകെ നടത്തണമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ഭക്തജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.എസ്.എന്‍. ഡി.പി യോഗം ശാഖകള്‍, ഗുരുധര്‍മ്മപ്രചരണ സഭ യൂണിറ്റുകൾ, ഗുരുദേവ ക്ഷേത്രങ്ങള്‍, ഗുരുമന്ദിരങ്ങള്‍ തുടങ്ങിയവയുടെ നേതൃത്വത്തിലും ജയന്തി വാരാഘോഷ പരിപാടികള്‍ നടത്താൻ ട്രസ്റ്റ് ആഹ്വാനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |