തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സുകളിൽ 5 ശതമാനം കടമുറികൾ സ്ത്രീകൾക്ക് വേണ്ടി മാറ്റിവയ്ക്കും. തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വ്യവസായ പാർക്കുകളിലും ഇത് ബാധകമാക്കണമെന്ന നിർദേശം നൽകിയതായി മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് ഷോപ്പിംഗ് കോംപ്ലക്സുകളിൽ വനിതാ സംരംഭകർക്ക് സംവരണം ഏർപ്പെടുത്തുന്നത്. നിലവിൽ കടമുറികൾ ഒഴിവില്ലാത്ത ഷോപ്പിംഗ് കോംപ്ലക്‌സുകളിൽ ഒഴിവ് വരുന്ന ക്രമത്തിൽ നിശ്ചിത ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കണം.തദ്ദേശവകുപ്പിന്റെ ഉടമസ്ഥതയിലുള്ള കടമുറികൾ വാടകയ്ക്ക് നൽകുമ്പോൾ 10% പട്ടികജാതി പട്ടികവർഗക്കാർക്കും 3% വികലാംഗർക്കും നീക്കിവെക്കുന്നതിന് നിലവിൽ വ്യവസ്ഥയുണ്ട്. ഇതിന് പുറമേയാണ് 5% സ്ത്രീകൾക്ക് വേണ്ടി മാറ്റിവെക്കുന്നത്. സ്ത്രീയുടെ പേരിൽ കട വാടകയ്ക്ക് എടുത്ത് മറ്റ് ആളുകൾ ഉപയോഗിക്കുന്ന സ്ഥിതിയില്ലെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. മുറി അനുവദിക്കുന്നതിൽ കുടുംബശ്രീ ഓക്‌സിലറി യൂണിറ്റുകൾക്ക് ഉൾപ്പെടെ മുൻഗണന നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |