തിരുവനന്തപുരം: അഞ്ചു വർഷം സംസ്ഥാനത്തിന്റെ 'ആരോഗ്യനായിക' ആയിരുന്ന കെ.കെ. ശൈലജ ഇന്നലെ ഔദ്യോഗിക വസതിയിൽ കാണാനെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് അവസാനം സംസാരിച്ചത് കൊവിഡിനെക്കുറിച്ചു തന്നെ. സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതി വിലയിരുത്തിയ ശൈലജ അടിയന്തര ഫയലുകൾ പരിശോധിച്ച് തിരികെ നൽകി. രാവിലെ പത്തര മുതൽ ഉച്ചവരെ സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുകയായിരുന്നു ശൈലജ. ഔദ്യോഗിക വസതിയായ 'നിള'യിലെത്തിയപ്പോൾ ഒന്നര കഴിഞ്ഞു. വൈകിട്ടോടെയാണ് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ കാണാനെത്തിയത്. 24ന് എം.എൽ.എയായി സത്യപ്രതിജ്ഞ കഴിഞ്ഞ് നിളയുടെ പടിയിറങ്ങും. നാട്ടിലേക്ക് മടങ്ങിയാൽപ്പിന്നെ തലസ്ഥാനത്തെത്തുമ്പോൾ താമസം എം.എൽ.എ ഹോസ്റ്റലിലെ മുറിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |