ശിവഗിരി: ശ്രീനാരായണഗുരുദേവൻ ശിവഗിരിയിൽ പ്രതിഷ്ഠിച്ച ശാരദാപ്രതിഷ്ഠയുടെ 110-ാമത് വാർഷികവും 60-ാമത് ശ്രീനാരായണ ധർമ്മമീമാംസ പരിഷത്തും നാളെ ശിവഗിരിമഠത്തിൽ നടക്കും.
വെളുപ്പിന് 3 മുതൽ 4.30 വരെ പ്രതിഷ്ഠാവാർഷികത്തിന്റെ ഭാഗമായി പ്രത്യേക പൂജ. രാവിലെ 7.30ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും. 7.45 മുതൽ പ്രതിനിധികളുടെ രജിസ്ട്രേഷൻ. കേന്ദ്രമന്ത്രി വി. മുരളീധരൻ ശാരദാപ്രതിഷ്ഠാവാർഷികം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പരിഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി ബോധിതീർത്ഥ ദീപപ്രകാശനം നടത്തും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ, അഡ്വ. വി. ജോയി എം.എൽ.എ, നഗരസഭ ചെയർമാൻ കെ.എം. ലാജി തുടങ്ങിയവർ സംസാരിക്കും. സ്വാമി ഗുരുപ്രസാദ് സ്വാഗതവും ടി.വി.രാജേന്ദ്രൻ നന്ദിയും പറയും.
ശാരദാമഠത്തിൽ 11.30ന് ശാരദാ അഷ്ടോത്തരശതനാമാവലി മന്ത്രാർച്ചന. ഉച്ചയ്ക്ക് 2ന് പഠനക്ലാസുകൾ സ്വാമി സച്ചിദാനന്ദ, ഡോ.എം.എ.സിദ്ദിഖ്, കെ. ജയചന്ദ്രബാബു എന്നിവർ നയിക്കും. രാത്രി 8ന് ബ്രഹ്മവിദ്യാർത്ഥി സമ്മേളനം സ്വാമി അസ്പർശാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാമി അവ്യയാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി അസംഗചൈതന്യ, ബ്രഹ്മചാരി അമൃതചൈതന്യ, ബ്രഹ്മചാരി അനീഷ്, ബ്രഹ്മചാരി പ്രമോദ്, ബ്രഹ്മചാരി പുരുഷോത്തമതീർത്ഥ എന്നിവർ സംസാരിക്കും. ബ്രഹ്മചാരി ആർഷചൈതന്യ സ്വാഗതവും ബ്രഹ്മചാരി അഖണ്ഡചൈതന്യ നന്ദിയും പറയും. ധർമ്മമീമാംസാ പരിപാടികൾ 18ന് രാവിലെ 10.30ന് ശ്രീനാരായണ പ്രസ്ഥാനം ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ശ്രീനാരായണദർശനം സിദ്ധാന്തവും പ്രതിരോധവും എന്ന സെമിനാറോടെ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |