തിരുവനന്തപുരം: ക്ഷേമനിധി ബോർഡുകൾ ശക്തമായിട്ടുള്ളത് കേരളത്തിൽ മാത്രമാണെന്ന് മന്ത്രി വി.ശിവൻകുട്ടി.സമൂഹത്തിലെ നല്ലൊരു പങ്ക് തൊഴിലാളികളും ക്ഷേമനിധി ബോർഡിലെ അംഗങ്ങളാണെന്നും രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ ആദ്യ വർഷത്തിൽ തന്നെ ഭേദഗതി ചെയ്ത ഒൻപത് തൊഴിലാളി നയങ്ങളും ക്ഷേമനിധി ബോർഡുകളുമായി ബന്ധപ്പെട്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ മക്കളിൽ മികച്ച വിജയം കരസ്ഥാമാക്കിയവർക്കുള്ള വിദ്യാഭ്യാസ സ്‌കോളർഷിപ്പിന്റെ സംസ്ഥാനതല വിതരണം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാർ ഹോട്ടലുകളിൽ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികളെയും അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളാക്കുന്നതിനുള്ള നടപടികൾ ബോർഡ് അടിയന്തിരമായി സ്വീകരിക്കണമെന്നും ഇ.പി.എഫുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇ.പി.എഫ് അധികൃതരുമായി സർക്കാർ തലത്തിൽ ചർച്ച നടത്തി നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
മികച്ച വിജയം കരസ്ഥമാക്കി പ്രൊഫഷണൽ കോളേജുകളിൽ പ്രവേശനം നേടിയ ഏഴ് കുട്ടികൾക്ക് ലാപ്‌ടോപ്പുകളും എസ്.എസ്.എൽ.സി തലം മുതൽ മികച്ച വിജയം കരസ്ഥമാക്കിയ 97 കുട്ടികൾക്ക് സ്വർണനാണയങ്ങളും സ്‌കോളർഷിപ്പുകളും മന്ത്രി വിതരണം ചെയ്തു. അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.എസ് സുനിൽ കുമാർ അദ്ധ്യക്ഷനായി. ചടങ്ങിൽ ബോർഡ് ഡയറക്ടർമാരായ വി.പി സക്കറിയ,ടി.കെ വിശ്വനാഥൻ,ഡി.ലാൽ,ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ ബിച്ചു ബാലൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |