തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് ആരോപണങ്ങൾ ശക്തമാക്കിയിരിക്കെ കേസിലെ മറ്റൊരു പ്രതിയായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ നിന്ന് വിട്ടുനിന്നു. ഇന്നലെ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ സന്തോഷ് ട്രോഫി നേടിയ കേരള താരങ്ങളെ ആദരിക്കുന്ന ചടങ്ങിൽ നിന്നാണ് ശിവശങ്കർ വിട്ടുനിന്നത്. മുഖ്യമന്ത്രിയായിരുന്നു ഉദ്ഘാടകൻ. സ്വാഗതപ്രാസംഗികനായി നിശ്ചയിച്ചിരുന്നത് കായിക, യുവജനക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കറിനെ ആയിരുന്നു. എന്നാൽ, ചടങ്ങ് ആരംഭിച്ചപ്പോൾ ശിവശങ്കറിന് പകരം സ്‌പോർട്സ് ഡയറക്ടർ എസ്.പ്രേകൃഷ്‌ണൻ ആണ് സ്വാഗതം ആശംസിച്ചത്.
ശിവശങ്കർ കായിക പ്രിൻസിപ്പൽ സെക്രട്ടറിയായ ശേഷം മുഖ്യമന്ത്രി പങ്കെടുക്കുന്ന വകുപ്പിലെ പ്രധാന പരിപാടിയിരുന്നു ഇത്. സ്വർണക്കടത്ത് വിവാദത്തെ തുടർന്ന് 2020 ജൂലായ് 20ന് സസ്‌പെൻഷനിലായ ശിവശങ്കർ ജനുവരി നാലിനാണ് ജോലിയിൽ തിരിച്ചെത്തിയത്. പിന്നീട് മുഖ്യമന്ത്രിയെ കാണാൻ ശിവശങ്കർ സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ ഓഫീസിലെത്തിയെങ്കിലും മുഖ്യമന്ത്രി കാര്യമായി ഗൗനിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |