തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡുകൾ നാളെ മുതൽ എ.ടി.എം രൂപത്തിലുള്ള സ്മാർട്ട് കാർഡായി മാറും. കഴിഞ്ഞ സർക്കാർ കാലത്ത് നടപ്പിലാക്കിയ ഇ റേഷൻ കാർഡ് പരിഷ്‌കരിച്ചാണ് സ്മാർട്ട് കാർഡിറക്കുന്നത്. സ്മാർട്ട് കാർഡ് പുറത്തിറങ്ങുന്നതോടെ കടകളിൽ ഇപോസ് മെഷീനൊപ്പം ക്യു.ആർ. കോഡ് സ്‌കാനറും വയ്ക്കും. സ്‌കാൻ ചെയ്യുമ്പോൾ വിവരങ്ങൾ സ്‌ക്രീനിൽ തെളിയും.
റേഷൻ വാങ്ങുന്ന വിവരം ഗുണഭോക്താവിന്റെ മൊബൈലിൽ ലഭിക്കുന്ന രീതിയിലാണ് പ്രവർത്തനം. ജനുവരിയോടെ ഈ സംവിധാനം പൂർണതയിലെത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. കാർഡ് ഉടമയുടെ പേര്, ഫോട്ടോ, ബാർകോഡ് എന്നിവ റേഷൻ കാർഡിന്റെ മുൻവശത്ത് ഉണ്ടാകും. പ്രതിമാസ വരുമാനം, റേഷൻ കട നമ്പർ, വീട് വൈദ്യുതികരിച്ചോ, എൽപി.ജി കണക്ഷനുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പുറകിൽ. നിലവിലുള്ള അഞ്ച് നിറത്തിലും സ്മാർട്ട് കാർഡുകൾ ലഭിക്കും .കാർഡ് നവംബർ രണ്ടിന് പ്രസ് ക്ലബിൽ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.
സ്മാർട്ട് റേഷൻ
കാർഡ് കിട്ടാൻ
നിലവിൽ പുസ്തക രൂപത്തിലുള്ള റേഷൻകാർഡ്, ഇ റേഷൻകാർഡ് ഉപയോഗിക്കുന്നവരിൽ ആവശ്യമുള്ളവർ മാത്രം സ്മാർട്ട് കാർഡിനായി അപേക്ഷിച്ചാൽ മതി.
ആക്ഷയ സെന്റർ/ സിറ്റിസൺ ലോഗിൻ വഴിയാണ് എം.ടി.എം കാർഡിന് അപേക്ഷിക്കേണ്ടത്.
അക്ഷയകേന്ദ്രം വഴി അപേക്ഷിക്കുന്നവരിൽ നിന്നും 25 രൂപയും പ്രിന്റിംഗ് ചാർജായി 40 രൂപ അടക്കം 65 രൂപയും ഈടാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |