SignIn
Kerala Kaumudi Online
Friday, 29 March 2024 5.38 PM IST

വേലിയിലിരുന്ന പാമ്പും നാട്ടിൽ ഇഴഞ്ഞെത്തി; 2 വർഷത്തിനിടെ പിടികൂടിയത് 15,325 വിഷപ്പാമ്പുകളെ

ss

കോട്ടയം: വെട്ടവും വെളിച്ചവും ഇല്ലാത്ത വഴിയിലൂടെ ഇനി നടക്കുമ്പോൾ സൂക്ഷിക്കണം. അപകടകാരികളായ ഫണീന്ദ്രൻമാൻ ധാരാളമുണ്ട് നാട്ടിൽ. രണ്ടു വർഷത്തിനിടെ നാട്ടിൽ നിന്ന് പിടികൂടി കാട്ടിലാക്കിയത് 15,​325 വിഷപ്പാമ്പുകളെയാണ്. 2021 ജനുവരി മുതൽ 2022 ഡിസംബർ വരെയുള്ള കണക്കാണിത്. നാട്ടിൻപുറങ്ങളിൽ കണ്ടുവരാറുള്ള അപകടകാരികളായ അണലിയും വെള്ളിക്കെട്ടനും മൂർഖനും ഉൾപ്പെടെയുള്ള പാമ്പുകളെ വ്യാപകമായി പിടികൂടുമ്പോൾ രാജവെമ്പാലയുടെയും പെരുമ്പാമ്പുകളുടെയും സാന്നിദ്ധ്യവും നാട്ടിൽ ഉയർന്നെന്നാണ് വനംവകുപ്പിന്റെ കണക്കുകൾ പറയുന്നത്. കാട്ടിലേക്ക് തിരികെവിട്ടവയിൽ 137 രാജവെമ്പാലകളാണ് ഉണ്ടായിരുന്നത്. വനമില്ലാത്ത ആലപ്പുഴ ഒഴികെ 13 ജില്ലകളിൽ നിന്നും രാജവെമ്പാലയെ പിടികൂടി. എന്നാൽ മൂർഖൻ,​ അണലി, പെരുമ്പാമ്പ് എന്നിവയുടെ സാന്നിദ്ധ്യം കൂടുതൽ ആലപ്പുഴയിലാണ്. 3712 പാമ്പുകളെ പിടികൂടിയ കണ്ണൂരാണ് കണക്കിൽ മുന്നിൽ.

 കണ്ടെത്തിയത് 107 ഇനം പാമ്പുകളെ

വനംവകുപ്പ് ഔദ്യോഗികമായി പാമ്പുപിടിത്തം ആരംഭിച്ച 2021 ജനുവരി മുതൽ ഇതുവരെ 107 ഇനങ്ങളെയാണ് കണ്ടെത്തിയത്. ചേര ഒഴികെയുള്ളവയെ കാട്ടിൽ വിടും. വിഷമില്ലാത്തതിനാൽ വെള്ളത്തിൽ ജീവിക്കുന്ന പാമ്പുകളെ പിടിക്കില്ല.

വില്ലൻ പ്രളയവും മണ്ണെടുപ്പും

 വനമുള്ള ജില്ലകളേക്കാൾ കൂടുതൽ വിഷപാമ്പുകൾ വനമില്ലാത്ത ആലപ്പുഴയിൽ

 വനമുള്ള മദ്ധ്യകേരളത്തിലെ ജില്ലകളിൽ നിന്ന് പിടികൂടിയ പാമ്പുകൾ-500ന് താഴെ

 ആലപ്പുഴയിൽ നിന്ന് പിടികൂടിയത്- 680

 പാടങ്ങൾ നികത്തിയ മണ്ണിലെ പാമ്പിൻ മുട്ടകൾ വ്യാപകമായി വിരിഞ്ഞു

 പ്രളയത്തിൽ കോട്ടയം പത്തനംതിട്ട ജില്ലകളിൽ നിന്ന് പാമ്പുകൾ ഒഴുകിയെത്തി

 പാമ്പുകടിയേറ്റ് കഴിഞ്ഞ വർഷം മരിച്ചത് 36 പേർ

ജില്ലയും പിടികൂടിയ പാമ്പുകളും

 കണ്ണൂർ- 3712

 കോട്ടയം- 1635

 വയനാട്- 1616

 തിരുവനന്തപുരം- 1415

 തൃശൂർ- 1146

 കോഴിക്കോട്- 1120

 മലപ്പുറം- 1013

 എറണാകുളം- 1005

 ആലപ്പുഴ- 680

 കാസർകോട്- 578

 കൊല്ലം- 554

 പാലക്കാട്- 372

 പത്തനംതിട്ട- 331

 ഇടുക്കി- 148

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SNAKE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.