SignIn
Kerala Kaumudi Online
Thursday, 25 April 2024 12.40 AM IST

കെ.എസ്.ഇ.ബി അപേക്ഷ റഗുലേറ്ററി കമ്മിഷനിൽ,​ ഇളവുകൾ നീക്കി പുരപ്പുറ സോളാറിനെ കൊല്ലുന്നു

solar

 ബിൽ തുക മുഴുവൻ അടയ്ക്കണം

 വിൽക്കുന്ന വൈദ്യതിക്ക് വില കുറയ്ക്കും

തിരുവനന്തപുരം: ബില്ലിൽ വൻ കുറവ്, ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതിക്ക് നല്ല വില, സബ്സിഡി... എന്തൊക്കായായിരുന്നു പുരപ്പറ സോളാറിന് സർക്കാരിന്റെ വാഗ്ദാനങ്ങൾ. ഇതു വിശ്വസിച്ച് ലക്ഷങ്ങൾ മുടക്കിയവരുടെ തലയ്ക്ക് കെ.എസ്.ഇ.ബി തന്നെ ആപ്പടിക്കുന്നു.

സോളാർ ഉപഭോക്താക്കളിൽ നിന്ന് മറ്റുള്ളവരെപ്പോലെ ബിൽ ഈടാക്കാനും വിൽക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 78പൈസ വെട്ടിക്കുറയ്ക്കാനുമുള്ള ചട്ടഭേദഗതിക്ക് ബോർഡ് സമർപ്പിച്ച അപേക്ഷയിൽ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഇന്ന് പൊതുതെളിവെടുപ്പ് നടത്തും.

സോളാർ ഉടമകൾക്ക് ആനുകൂല്യം നൽകാൻ സ്ഥാപിച്ച നെറ്റ് മീറ്റർ മാറ്റി ഗ്രോസ് മീറ്റർ സ്ഥാപിക്കും. കെ.എസ്.ഇ.ബിക്ക് നൽകുന്ന വൈദ്യുതിയുടെ വില സോളാർ ഉടമയുടെ ബില്ലിൽ കുറവ് വരുത്തി ബാക്കി തുക മാത്രം ഈടാക്കുന്നതാണ് നിലവിലെ രീതി. ബാക്കിവരുന്നത് യൂണിറ്റിന് 3.22 രൂപ നിരക്കിൽ കെ.എസ്.ഇ.ബി വാങ്ങും.

ഗ്രോസ് മീറ്റർ വയ്ക്കുമ്പോൾ ചതി രണ്ടാണ്. ഒന്ന്- സോളാർ വൈദ്യുതിയുടെ വില 2.44 രൂപയായി കുറയ്ക്കും. രണ്ട്- വൈദ്യുതി ബിൽ മുഴുവനും അടയ്ക്കണം.

ഉദാഹരണത്തിന്,​ 6000 രൂപ വൈദ്യുതി ബിൽ വരുന്നയാൾ സോളാർ പ്ളാന്റിലൂടെ 4500 രൂപയുടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ടെങ്കിൽ നിലവിൽ 1500രൂപ ബിൽ അടച്ചാൽ മതി. ചട്ടം മാറുന്നതോടെ മറ്റ് ഉപഭോക്താക്കളെപ്പോലെ മുഴുവൻ ബില്ലുമടയ്ക്കണം, വിൽക്കുന്ന വൈദ്യുതിക്ക് വൻ നഷ്ടവും സഹിക്കണം.

500 കിലോവാട്ട് ഉത്പാദനശേഷിയുള്ള പുരപ്പുറ സോളാറിനാണ് മാറ്റം ബാധകമെന്ന് കെ.എസ്.ഇ.ബി പറയുന്നുണ്ട്. പക്ഷേ,​ ചട്ടം ഭേദഗതി ചെയ്യപ്പെട്ടാൽ നിബന്ധനകളൊക്കെ എടുത്തുകളയാൻ ബോർഡിന് അധികാരം കിട്ടും. പയ്യപ്പയ്യെ മുഴുവൻ സൊളാർ ഉപഭോക്താക്കളും കുരുങ്ങുകയും ചെയ്യും. ചട്ടഭേദഗതി കാറ്റാടി യന്ത്രങ്ങൾക്കും ബാധകമാണ്.

സംസ്ഥാനങ്ങൾ കുറഞ്ഞത് 5 ശതമാനം വൈദ്യുതി സോളാറോ കാറ്റാടിയോ വഴി ഉത്പാദിപ്പിക്കണമെന്നാണ് കേന്ദ്രവൈദ്യുതി നിയമം. ഇതില്ലെങ്കിൽ റിന്യൂവബിൾ എനർജി സർട്ടിഫിക്കറ്റ് വാങ്ങുകയോ, വൻവിലയ്ക്ക് പുറത്തു നിന്ന് സോളാർ വൈദ്യുതി വാങ്ങുകയോ വേണം. ഇത് ഒഴിവാക്കാനാണ് പുരപ്പുറ സോളാറുമായി സർക്കാർ ഇറങ്ങിയത്. ആൾക്കാരെ ആകർഷിക്കാൻ ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്തു. അതൊക്കെ ഇല്ലാതാക്കാനാണ് നീക്കം. ഇതോടെ,​ സോളാർ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവരും പിന്മാറും.

കേന്ദ്രത്തെ കൂട്ടുപിടിച്ച്

നെറ്റ്മീറ്ററിംഗ് വൻ നഷ്ടമെന്നാണ് ഇതിന് ന്യായീകരണമായി പറയുന്നത്. 500 കിലോവാട്ടോ കൂടുതലോ ഉത്പാദിപ്പിക്കുന്ന സോളാറിൽ നിന്ന് ഗ്രോസ് മീറ്റർ നിരക്കിൽ വൈദ്യുതി വാങ്ങിയാൽ മതിയെന്ന് കേന്ദ്രനിയമത്തിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും റെഗുലേറ്ററി കമ്മിഷന് നൽകിയ അപേക്ഷയിൽ കെ.എസ്.ഇ.ബി ചൂണ്ടിക്കാട്ടുന്നു.

292 മെഗാവാട്ട്

സംസ്ഥാനത്തെ സോളാർ ഉത്പാദനം

2.78 ലക്ഷം

പുരപ്പുറ സോളാറിന് രജിസ്റ്റർ ചെയ്തവർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SOLAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.