തിരുവനന്തപുരം: ഹിമാചൽപ്രദേശിലെ സിംലയിൽ രണ്ട് ദിവസമായി നടന്നു വന്ന നിയമസഭാ സ്പീക്കർമാരുടെ സമ്മേളനം സമാപിച്ചു. ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ച് പാസാക്കി. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾക്കുള്ള പരിശീലനപരിപാടികൾ ശക്തമാക്കുക, ഏറ്റവും നല്ല സഭാംഗത്വത്തെ തിരഞ്ഞെടുക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കുക, നിയമസഭാ സെക്രട്ടേറിയറ്റുകൾക്കുള്ള ധനപരമായ സ്വാതന്ത്ര്യം ഉറപ്പാക്കുക, സഭാ കമ്മിറ്റികളുടെ പ്രവർത്തനം ശക്തമാക്കുക തുടങ്ങിയ പ്രമേയങ്ങളാണ് പാസാക്കിയത്. പാസാക്കിയ പ്രമേയങ്ങൾ സംബന്ധിച്ച് രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് റായുടെ അദ്ധ്യക്ഷതയിൽ കൂടിയ സബ്കമ്മിറ്റിയുടെ ചർച്ചകളിൽ പങ്കെടുത്ത് സ്പീക്കർ എം.ബി. രാജേഷും സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |