SignIn
Kerala Kaumudi Online
Sunday, 01 September 2024 5.07 AM IST

റസാക്കിന്റെ പുസ്തകത്തിലുണ്ട് പ്രണയച്ചൂടുള്ള ചുവരെഴുത്ത്

Increase Font Size Decrease Font Size Print Page
mma

തൃശൂർ: കേരളവർമ്മ കോളേജ് ചുവരിൽ പ്രണയവും വിപ്ളവവും തുളുമ്പിനിന്ന കൈയെഴുത്തുകൾ 10 വർഷം മുമ്പ് പെയിന്റടിച്ചപ്പോൾ മാഞ്ഞു. പക്ഷേ, ഇവ ബുക്കിൽ പകർത്തിവച്ചിരുന്ന പൂർവ വിദ്യാർത്ഥിയുണ്ടായിരുന്നു, അയ്യന്തോൾ സ്വദേശി റസാക്ക്. പ്രിയ സുഹൃത്തുക്കളുടേതുൾപ്പെടെ കുറിപ്പുകൾ ചേർത്ത് റസാക്ക് പുസ്തകമിറക്കി. ചൂടപ്പം പോലെ വിറ്റു. ഇപ്പോൾ അഞ്ചാം പതിപ്പായി. ചുവരെഴുത്ത് പുസ്തകമാകുന്നത് മലയാളത്തിൽ ആദ്യം.

1981ലാണ് റസാക്ക് കേരളവർമ്മയിൽ പ്രീഡിഗ്രിക്ക് ചേർന്നത്. കാമ്പസ് ചുവരുകളിലെ ജീവൻ തുടിക്കുന്ന എഴുത്തുകൾ ആകർഷിച്ചു. 'നീ നടന്ന വഴികളിൽ നീയറിയാതെ നിന്നെ അനുഗമിച്ചിരുന്നു ഞാൻ" എന്ന് റസാക്കും ചുവരിലെഴുതി. എല്ലാം റെക്കാഡ് ബുക്കിൽ എഴുതിവയ്ക്കാൻ തുടങ്ങി. ബിരുദം കിഴിഞ്ഞറങ്ങുമ്പോൾ, ബുക്ക് നിറഞ്ഞു. പകർത്തിയവയിൽ ശ്രീനാരായണഗുരുവിന്റേതും കവി ഒ.എൻ.വിയുടേതുമുൾപ്പെടെ വരികളുണ്ട്.

2014ലാണ് ചുവരുകളിൽ പെയിന്റടിച്ചത്. പിന്നെ വൈകിയില്ല. തിരഞ്ഞെടുത്ത 250 എണ്ണം കാമ്പസ് ചുവരിലെ കലാപങ്ങൾ എന്ന ശീർഷകത്തോടെ പുസ്തകമിറക്കുകയായിരുന്നു.

പഠനശേഷം സംവിധായകൻ ഫാസിലിന്റെ അസിസ്റ്റന്റായി. പരസ്യചിത്രങ്ങളുടെയും 20 ഷോർട്ട്ഫിലിമുകളുടെയും സംവിധായകനായി. പത്രപ്രവർത്തകനുമായി. ഇപ്പോഴും കേരളവർമ്മയിലെത്തി പുതിയ ചുവരെഴുത്തുകളുടെ ഫോട്ടോയും വീഡിയോയുമെടുക്കാറുണ്ട്. വീഡിയോ ആൽബം മനസ്സിലുണ്ട്. ഭാര്യ: നാസിറ. മക്കൾ: റിസ്വാൻ റസൽ, റയ്ഹാൻ റസാക്ക് (ഇരുവരും എൻജിനിയർമാർ).

ചുവരെഴുത്തുകളിൽ ചിലത്

 ചോർന്നൊലിക്കുന്ന എനിക്കെന്തിനാണ് പുതിയ കുപ്പായം

നിനക്ക് വേണ്ടെങ്കിൽ തിരിച്ചെടുക്കട്ടെ ഞാൻ, ആ നനഞ്ഞ കടലാസുതോണികൾ

പറഞ്ഞുപഠിച്ച പാഠങ്ങളല്ല, നേർക്കാഴ്ചകളാണ് ഞങ്ങളെ കമ്മ്യൂണിസ്റ്റാക്കിയത്

ഓരോ ചുമരും ഉള്ളിന്റെയുള്ളിൽ ഓരോ ചിത്രം ഒളിപ്പിച്ചുവയ്ക്കുന്നു

ആകെ ശേഖരിച്ചത്

3,000 ചുവരെഴുത്തുകൾ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SPECIAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.