പത്തനാപുരം: പത്തനാപുരം പാടത്ത് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സ്ഥലത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും പൊലീസും ഇന്നലെ പരിശോധന നടത്തി. ഉത്തർപ്രദേശിൽ എൻ.ഐ.എ അറസ്റ്റുചെയ്ത മലയാളി ഭീകരരെ ചോദ്യംചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ ഇവിടെ പരിശോധനയ്ക്കെത്തിയതെന്നാണ് വിവരം.
തിങ്കളാഴ്ച്ച വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള കശുമാവിൻ തോട്ടത്തിൽ ഫോറസ്റ്റ് ബീറ്റ് ഓഫീസർമാർ ദൈനംദിന പരിശോധന നടത്തവേയാണ് ജലാറ്റിൻ സ്റ്റിക്ക്, ഡിറ്റനേറ്റർ, ബാറ്ററി, ഇലക്ട്രിക് വയറുകൾ ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. കണ്ടെടുത്ത സ്ഫോടക വസ്തുക്കൾ ഫോറൻസിക് പരിശോധിക്കുകയാണ്. ഭീകരപ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ബോംബ് നിർമ്മാണ വസ്തുക്കൾ സൂക്ഷിച്ചതെന്നാണ് പ്രാഥമിക നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |