കൊച്ചി: ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ഒന്നും രണ്ടും പ്രതികളായ മുൻ പൊലീസ് ഉദ്യോഗസ്ഥർ എസ്. വിജയൻ, തമ്പി എസ്. ദുർഗാദത്ത്, പതിനൊന്നാം പ്രതി മുൻ ഡെപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഓഫീസർ പി.എസ്. ജയപ്രകാശ് എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.
വിശദമായ സ്റ്റേറ്റ്മെന്റ് നൽകാൻ സമയം വേണമെന്ന് ഇന്നലെ സി.ബി.ഐയ്ക്കുവേണ്ടി ഹാജരായ അസി. സോളിസിറ്റർ ജനറൽ പി. വിജയകുമാർ വ്യക്തമാക്കി. സുപ്രീംകോടതിയിൽ ജെയിൻ കമ്മിഷൻ നൽകിയ റിപ്പോർട്ട് മുദ്രവെച്ച കവറിൽ സമർപ്പിക്കാമെന്നും ബോധിപ്പിച്ചു. തുടർന്നാണ് ജസ്റ്റിസ് കെ. ഹരിപാൽ ഹർജികൾ മാറ്റിയത്.
ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ കേസിൽ കക്ഷിചേരാൻ നൽകിയ അപേക്ഷ സിംഗിൾബെഞ്ച് അനുവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |