മാനന്തവാടി:സിസ്റ്റർ ലൂസി കളപ്പുര കാരക്കമലയിലെ മഠത്തിന് മുന്നിൽ നിരാഹാരം ആരംഭിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സമരം ആരംഭിച്ചത്. മഠം അധികൃതരുടെ ക്രൂരതയിൽ പ്രതിഷേധിച്ചാണ് നിരാഹാരം ആരംഭിച്ചതെന്ന് സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു. മൂന്ന് ദിവസം മുമ്പ് സിസ്റ്റർ കിടക്കുന്ന മുറിയുടെ വാതിൽ,സ്വിച്ച് ബോർഡ്, ബൾബ് എന്നിവ മഠത്തിലുള്ളവർ നശിപ്പിച്ചതായി കാണിച്ച് വെളളമുണ്ട പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് പരിഹാരം കണ്ടില്ലെന്നും മഠത്തിലുള്ളവർ പറയുന്നത് കേട്ട് മടങ്ങുകയാണ് ഉണ്ടായതെന്നും സിസ്റ്റർ ലൂസി ആരോപിച്ചു.സിസ്റ്റർ ലൂസിയോട് കാരയ്ക്കാമലയിലെ മഠത്തിൽ നിന്ന് ഇറങ്ങണമെന്ന് നിർദ്ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |