പനാജി: ഗോവ ഗവർണറായി പി.എസ്.ശ്രീധരൻപിള്ള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ ഇന്നലെ രാവിലെ 11 ന് നടന്ന ചടങ്ങിൽ മുംബയ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത സത്യവാചകം ചൊല്ലിക്കൊടുത്തു. ഗോവയുടെ 33-ാമത് ഗവർണറാണ് ശ്രീധരൻപിള്ള.
മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത്, ഉപമുഖ്യമന്ത്രി മനോഹർ ഹസ്നോകർ, കേന്ദ്രമന്ത്രി ശ്രീപദ് നായിക്, പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്ത്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സദാനന്ദ തനാവഡെ എന്നിവർക്കു പുറമെ സംസ്ഥാന മന്ത്രിമാരും എം.എൽ.എമാരും ചീഫ് സെക്രട്ടറി ഉൾപ്പെടെ ഉന്നതോദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു. കേരളത്തിൽ നിന്ന് യാക്കോബായ സഭ സിനഡ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ മാർ അത്താനിയോസ്, ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് പുലിക്കോട്ടിൽ ജൂലിയോസ്, മാർത്തോമ സഭാ പ്രതിനിധികളായി സിജോ എം. എബ്രഹാം, ജിനു ഡാനിയേൽ, പെന്തക്കോസ്ത് സഭാ പ്രതിനിധി ഫാദർ പി.ജെ. തോമസ്, ബി.ജെ.പി അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി, ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, എ.എൻ.രാധാകൃഷ്ണൻ, ജി.രാമൻ നായർ, ബി.രാധാകൃഷ്ണമേനോൻ, പി.ആർ.ശിവശങ്കരൻ തുടങ്ങിയവരും എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |