SignIn
Kerala Kaumudi Online
Sunday, 01 September 2024 5.16 AM IST

വൈവിദ്ധ്യങ്ങളെ സംരക്ഷിക്കുന്ന വേദിയായി സ്കൂൾ കലോത്സവം മാറണം: മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page

കൊല്ലം: ഒരൊറ്റ കള്ളിയിലേക്ക് എല്ലാത്തിനെയും ചുരുക്കാനുള്ള ശ്രമം ശക്തമാകുന്ന കാലത്ത് വൈവിദ്ധ്യങ്ങളെ പ്രോത്സാഹിപ്പിക്കാനും പരിരക്ഷിക്കാനുമുള്ള വേദിയായി സ്കൂൾ കലോത്സവം മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലത്ത് തിരിതെളിക്കുകയായിരുന്നു അദ്ദേഹം. കലാപ്രകടനങ്ങളിലെ ആശയങ്ങളുടെ സ്വഭാവം കൊണ്ടുകൂടിയാണ് സ്കൂൾ കലോത്സവം ശ്രദ്ധേയമാകുന്നത്. നാടിനുണ്ടാകുന്ന മാറ്റങ്ങൾ, വളർച്ച, പ്രതിസന്ധി എന്നിവയെല്ലാം കലോത്സവങ്ങളിൽ വിഷയമാകാറുണ്ട്. ചാട്ടുളി പോലെയുള്ള സാമൂഹ്യ വിമർശനങ്ങൾക്കും വേദിയാകും. അത്തരത്തിൽ സ്കൂൾ കലോത്സവം എക്കാലവും ഉയർന്ന സാമൂഹ്യ പ്രതിബദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

സാമ്പത്തിക പരാധീനതയുള്ള പ്രതിഭകളെ കലാരംഗത്ത് ഉറപ്പിച്ചുനിറുത്താൻ വിപുലമായ സംവിധാനം വേണം. അതിൽ സാംസ്കാരിക വകുപ്പിനും ജനകീയ സമിതികൾക്കം വലിയ പങ്ക് വഹിക്കാനാകും. മദ്യം - മയക്കുമരുന്ന് തുടങ്ങിയ ലഹരികളിൽ കുഞ്ഞുങ്ങുകൾ അകപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനും അവയുടെ പിടിയിൽ അകപ്പെട്ടുപോയവരെ രക്ഷിക്കാനുമുള്ള ഉപാധിയായും കലയെ ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനായി. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, കെ.രാജൻ, ജെ.ചിഞ്ചുറാണി, കെ.ബി.ഗണേശ് കുമാർ, എം.പിമാരായ എൻ.കെ.പ്രേമചന്ദ്രൻ, എ.എം.ആരിഫ്, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ എം.മുകേഷ്, എം.നൗഷാദ്, സുജിത്ത് വിജയൻപിള്ള, പി.എസ്.സുപാൽ, പി.സി.വിഷ്ണുനാഥ്, കോവൂർ കുഞ്ഞുമോൻ, സി.ആർ.മഹേഷ്, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ എസ്.ഷാനവാസ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, ചലച്ചിത്രതാരങ്ങളായ ആശ ശരത്ത്, നിഖില വിമൽ തുടങ്ങിയവരും പങ്കെടുത്തു.

രക്ഷാകർത്താക്കൾ തങ്ങളുടെ

മത്സരമായി കാണരുത്

കലോത്സവത്തിൽ പങ്കെടുക്കലാണ് പ്രധാനമെന്ന ചിന്ത കുട്ടികൾക്ക് പുറമേ അദ്ധ്യാപകർക്കും രക്ഷാകർത്താക്കൾക്കും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൗമാര മനസുകളുടെ ഉത്സവമാണ്. ആ മനസുകളെ അനാരോഗ്യകരമായ മാത്സര്യബോധം കൊണ്ട് കലുഷിതമാക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ചിലർ മുന്നിലാകും ചിലർ പിന്നിലാകും. ഇന്ന് പിന്നിലാകുന്നവരായിരിക്കും നാളെ മുന്നിലാവുക. അതുകൊണ്ട് പരാജയങ്ങളിൽ തളരാതെ മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.