തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഇക്കുറി 99.26 ശതമാനം വിജയം. പരീക്ഷ എഴുതിയ 4,26,469 വിദ്യാർത്ഥികളിൽ 4,23,303 പേരും തുടർപഠനത്തിന് യോഗ്യതനേടി. 44,363 വിദ്യാർത്ഥികളാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്. കഴിഞ്ഞ വർഷം 1,25,509 കുട്ടികൾ ഫുൾ എ പ്ളസ് നേടിയിരുന്നു. 99.47 ആയിരുന്നു വിജയശതമാനം. കണ്ണൂർ ജില്ലയിലാണ് ഇക്കുറി ഏറ്റവും ഉയർന്ന വിജയശതമാനം- 99.76. ഏറ്റവും കുറവ് വയനാട്ടിൽ-98.07. ഗ്രേസ് മാർക്ക് ഇല്ലാതിരുന്നിട്ടും കുട്ടികൾ മികച്ച മാർക്ക് നേടിയെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എസ്.എസ്.എൽ.സി പ്രൈവറ്റ് പഴയ സ്‌കീമിൽ പരീക്ഷ എഴുതിയ 134 പേരിൽ 96 പേരും ( 70.9%) പുതിയ സ്കീമിൽ എഴുതിയ 275 പേരിൽ 206 പേരും (74.91%) വിജയിച്ചു. കോട്ടയത്തെ പാലയാണ് വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല- 99.4%. വിജയശതമാനം കുറവ് തിരുവനന്തപുരത്തെ ആറ്റിങ്ങൽ-97.98%. കൂടുതൽ വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടിയത് മലപ്പുറത്താണ്-3024.
പുനർമൂല്യനിർണയം
പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ 16 മുതൽ 21 വരെ നൽകാം. സേ പരീക്ഷയ്ക്കുള്ള വിജ്ഞാപനം പിന്നീട് പുറപ്പെടുവിക്കും. ജൂലായിൽ സേ പരീക്ഷ നടത്തും. പരമാവധി മൂന്ന് വിഷയങ്ങൾക്കുവരെ സേ പരീക്ഷ എഴുതാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |