കൊച്ചി: ലക്ഷദ്വീപിൽ സ്റ്റാമ്പ് ഡ്യൂട്ടി വർദ്ധിപ്പിച്ച അഡ്മിനിസ്ട്രേഷന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ദ്വീപ് നിവാസി അഡ്വ. പി.എം. മുഹമ്മദ് സാലിഹിന്റെ ഹർജിയിൽ ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് നൽകിയത്.
ലക്ഷദ്വീപിൽ വർഷങ്ങളായി ഭൂമി കൈമാറ്റത്തിനുള്ള സ്റ്റാമ്പ് ഡ്യൂട്ടി ഒരു ശതമാനമായിരുന്നു. സ്ത്രീകൾ ഉടമകളായ ഭൂമിക്ക് ആറ് ശതമാനവും സ്ത്രീക്കും പുരുഷനും സംയുക്ത ഉടമസ്ഥാവകാശമുള്ള ഭൂമിക്ക് ഏഴു ശതമാനവും പുരുഷന്മാരുടെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് എട്ടു ശതമാനവുമായാണ് സ്റ്റാമ്പ് ഡ്യൂട്ടി പുതുക്കി നിശ്ചയിച്ചത്. ഇങ്ങനെ പുതുക്കുന്നതിനുമുമ്പ് നിയമപ്രകാരം പ്രസിദ്ധീകരിക്കണമെന്നും പുതിയ അഡ്മിനിസ്ട്രേറ്ററുടെ നിർദ്ദേശപ്രകാരം ജില്ലാ കളക്ടർ ഏകപക്ഷീയമായി തുക കൂട്ടുകയാണ് ചെയ്തതെന്നും ഹർജിയിൽ പറയുന്നു. കുറഞ്ഞ വരുമാനക്കാരും പട്ടികവർഗക്കാരുമായ ദ്വീപ് നിവാസികൾക്ക് താങ്ങാനാവാത്ത ഈ വർദ്ധന റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |