കൊച്ചി: ആരാധനാലയ നിർമ്മാണത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി മതിയെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. പട്ടാമ്പിയിലെ ചാലിശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയുടെ സമീപത്ത് മറ്റൊരു ആരാധനാലയം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ആരാധനാലയങ്ങളുടെ നിർമ്മാണത്തിന് ജില്ലാ ഭരണകൂടത്തിന്റെ മുൻകൂർ അനുമതി വേണമെന്ന മുൻ ഉത്തരവ് ഭേദഗതി ചെയ്താണ് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അനുമതി മതിയെന്നാക്കിയത്. ജില്ലാ ഭരണകൂടം രഹസ്യവിവരങ്ങൾ ശേഖരിച്ചു പരിശോധിച്ച് ആരാധനാലയങ്ങളുടെ നിർമ്മാണത്തിന് അനുമതി നൽകണമെന്നാണ് മുൻ ഉത്തരവ്. ഇത്തരത്തിൽ തീരുമാനമെടുക്കാൻ തദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്താനാവുമോയെന്നതാണ് ഹൈക്കോടതി പരിശോധിക്കുന്നത്. വിശദ വാദം കേട്ടു തീരുമാനമെടുക്കണമെന്ന് വ്യക്തമാക്കി ഹർജി തീർപ്പാകുന്നതുവരെയാണ് ഉത്തരവ് സ്റ്റേ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |