ആലപ്പുഴ: കുട്ടികൾ കമ്പ്യൂട്ടറിലും മൊബൈലിലും കളിച്ചുരസിക്കുമ്പോൾ ഈ കുഞ്ഞുസഹോദരങ്ങൾക്ക് താത്പര്യം പശുപരിപാലനം. ഒരു വർഷം മുമ്പ് അമ്മയും അമ്മൂമ്മയും വീട്ടിലില്ലാത്ത ദിവസം പശുക്കളെ കറന്ന എട്ടാം ക്ളാസുകാരൻ അഭിഷേകും ആറാം ക്ളാസുകാരൻ അഭിമന്യുവും ഇന്ന് നാടറിയുന്ന ക്ഷീരകർഷകർ. ശ്രീ ശങ്കരാ ഇംഗ്ളീഷ് മീഡിയം സ്കൂളിൽ പഠിക്കുന്ന ഇവരുടെ സ്വപ്നം 100 പശുക്കളുള്ള വലിയൊരു ഫാം. ചേർത്തല കുറുപ്പൻകുളങ്ങരയിൽ ബി.എസ്.എഫ് ജവാൻ നെല്ലേലിവെളിയിൽ ഡി. അഭിലാഷിന്റെയും ഭൗമ്യതയുടെയും മക്കളായ പതിമൂന്നുകാരൻ അഭിഷേകും പതിനൊന്നുകാരൻ അഭിമന്യുവും സ്വയം ഏറ്റെടുത്തത് ഒന്നോരണ്ടോ പശുക്കളുടെ പരിപാലനമല്ല. പതിനേഴ് പശുക്കൾ, അഞ്ച് ആട്ടിൻകുട്ടികൾ, ഒരു ഡസനോളം കോഴികൾ. പഠനത്തിലും ഇവർ മുന്നിൽത്തന്നെ.
അഭിലാഷ് റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കാൻ അഞ്ചു വർഷംമുമ്പ് ആരംഭിച്ച കന്നുകാലി വളർത്തൽ മക്കൾ ഏറ്റെടുക്കുകയായിരുന്നു.അഭിലാഷിന്റെ അഭാവത്തിൽ അമ്മ കുമാരിയും അച്ഛൻ ധനവാനും ഭാര്യ ഭൗമ്യതയും ആയിരുന്നു കാലികളെ പരിപാലിച്ചിരുന്നത്. അടുത്ത വർഷം അഭിലാഷ്
സ്വയം വിരമിച്ച് എത്തും. കൃഷി ദിനത്തിൽ കൃഷിമന്ത്രി നേരിട്ടെത്തി കഞ്ഞിക്കുഴി പഞ്ചായത്ത് സംഘടിപ്പിച്ച ചടങ്ങിൽ കുട്ടി കർഷകരെ ആദരിച്ചിരുന്നു.
ജങ്കാർ വൈകിയതിനാൽ!
വൈക്കത്തെ കുടുംബവീട്ടിലേക്ക് പോയ അമ്മയും അമ്മൂമ്മയും ജങ്കാർ സർവീസ് മുടങ്ങിയതിനാൽ വരാൻ വൈകി. നാലുമണിക്കുള്ളിൽ സൊസൈറ്റിയിൽ പാൽ നൽകണം. അഭിഷേകും അഭിമന്യുവും കറവ മെഷീനുമെടുത്ത് തൊഴുത്തിൽ കയറി. ഓടിക്കിതച്ചെത്തിയ അമ്മമാർക്ക് മുന്നിലേക്ക് ഇരുവരും വച്ചുനീട്ടിയത് 20 ലിറ്ററോളം പാൽ! പുതിയൊരു ജീവിതത്തിന്റെ തുടക്കം.
എല്ലാം ചിട്ടയോടെ
"പശുക്കളുടെ എണ്ണം നൂറിലെത്തിക്കണം. വലിയ ഫാം ആരംഭിക്കണം
-അഭിഷേക്, അഭിമന്യു
"മക്കൾ അപ്രതീക്ഷിതമായാണ് ചുമതലഏറ്റെടുത്തത്. അവരാണിപ്പോൾ പ്രധാന കർഷകർ.
-ഭൗമ്യത, മാതാവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |