തിരുവനന്തപുരം: ഒക്ടോബറിൽ വിരമിക്കാനിരിക്കെ, ജയിൽ ഡി.ജി.പി സുധേഷ്‌കുമാർ ഐക്യരാഷ്ട്ര സഭ ദൗത്യസംഘത്തിലേക്ക് ഡെപ്യൂട്ടേഷനിൽ പോകാൻ കേന്ദ്രസർക്കാരിന്റെ അനുമതി തേടി. സർവീസ് കുറവായതിനാൽ ഡെപ്യൂട്ടേഷൻ അനുവദിക്കുമോയെന്ന് വ്യക്തമല്ല.
പ്രമുഖ ജുവലറിയിൽ നിന്ന് ഏഴു പവന്റെ നെക്‌ലേസ് 95ശതമാനം ഡിസ്കൗണ്ടിൽ വാങ്ങിയെടുത്തതും, ഖത്തറിലെ വ്യവസായിയുടെ ചെലവിൽ ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം ചൈനയിൽ സുഖവാസം നടത്തിയതും ,തുടരെത്തുടരെയുള്ള 16 വിദേശയാത്രകളും പരാതിയായതിനെത്തുടർന്ന് വിജിലൻസ് മേധാവിയായിരുന്ന ഡി.ജി.പി സുധേഷ്‌കുമാറിനെ കഴിഞ്ഞമാസം ജയിൽ മേധാവിയുടെ എക്സ്കേഡർ തസ്തികയിലേക്ക് മാറ്റിയിരുന്നു. സുധേഷ്‌കുമാർ ക്യാമ്പ് ഫോളോവർമാരെ വീട്ടിൽ ദാസ്യപ്പണിക്ക് നിയോഗിച്ചതും, ഡ്രൈവറായ പൊലീസുകാരനെ മകൾ മർദ്ദിച്ചതും നേരത്തേ വിവാദമായിരുന്നു. യു.പി.എസ്.സി പാനലിൽ മുന്നിലായിരുന്ന സുധേഷിനെ തഴഞ്ഞാണ് അനിൽകാന്തിന് ഡി.ജി.പി ഗ്രേഡ് നൽകി പൊലീസ് മേധാവിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |