കൊച്ചി: വ്യക്തിപരമായി മുഖ്യമന്ത്രിയെ ബഹുമാനിക്കുന്നുവെന്ന് പറഞ്ഞ കെ. സുധാകരൻ, ഇത്രയും സംസ്ക്കാര ശൂന്യമായ പ്രതികരണം ഒരു മുഖ്യമന്ത്രിയിൽ നിന്ന് കേൾക്കുന്നത് കേരളരാഷ്ട്രീയത്തിൽ ആദ്യമാണെന്നും തുറന്നടിച്ചു.
പി.ആർ. ഏജൻസിയുടെ മൂടുപടത്തിൽ നിന്ന് പുറത്തു വന്ന യഥാർത്ഥ പിണറായി വിജയനാണ് കഴിഞ്ഞ ദിവസം ജനങ്ങളുടെ മുന്നിൽ വന്നത്. ഭാഷ, ശൈലി, ഭാവം എല്ലാം അദ്ദേഹത്തിന്റെ പിന്നാമ്പുറ രാഷ്ട്രീയ പാരമ്പര്യം വിളിച്ചോതുന്നു. പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷയും ശൈലിയുമാണത്. അതുപോലെ മറുപടി പറയാൻ കഴിയില്ല. പിണറായി വിജയന്റെ നിലവാരത്തിലേക്ക് താഴാൻ തന്റെ വ്യക്തിത്വവും സംസ്കാരവും ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വവും അനുവദിക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
ചീഞ്ഞളിഞ്ഞ മനസ് അടക്കി ഭരിക്കുന്ന രാഷ്ട്രീയ വിദ്വേഷം പ്രകടിപ്പിക്കുന്നത് ഒരു മുഖ്യമന്ത്രിക്ക് ഭൂഷണമല്ല.
പിണറായി വിജയന്റെ നിർദ്ദേശത്താൽ വെട്ടിക്കൊന്ന രക്തസാക്ഷി കുടുംബങ്ങൾക്ക് ജോലി, വീട്, മക്കൾക്ക് പഠനസഹായം എല്ലാം നൽകുന്നുണ്ട്. ബ്രണ്ണനിൽ പഠിക്കുമ്പോൾ മന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ പരിപാടിക്കെതിരായാണ് പ്രതിഷേധിച്ചത്. മുഹമ്മദ് കോയയ്‌ക്കെതിരെ ആയിരുന്നില്ല. അദ്ദേഹത്തെ അപമാനിക്കുന്നതൊന്നും നടന്നിട്ടില്ല. വേറെ എന്തോ ടാർജറ്റ് ചെയ്താണ് ഈ ആരോപണം. അതൊന്നും ഇവിടെ നടക്കാൻ പോകുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |