SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.32 PM IST

സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള വിമർശനം വച്ചുപൊറുപ്പിക്കില്ല: കെ. സുധാകരൻ

sudhakaran

 പുതിയ ഡി.സി.സി അദ്ധ്യക്ഷൻമാർ അഞ്ചിന് ചുമതലയേൽക്കും

കണ്ണൂർ: പാർട്ടിക്ക് ശക്തമായി തിരിച്ചുവരാൻ അച്ചടക്കത്തോടെയുള്ള പ്രവർത്തനം അനിവാര്യമാണെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ നേതാക്കൾക്കെതിരെ ആര് വിമർശനം ഉന്നയിച്ചാലും വച്ചുപൊറുപ്പിക്കില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. കണ്ണൂരിൽ കോൺഗ്രസ് ഭവൻ ഉദ്ഘാടനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഈ മാസം അഞ്ചിന് പുതിയ ഡി.സി.സി അദ്ധ്യക്ഷൻമാർ ചുമതലയേൽക്കും. അതിനുശേഷം കെ.പി.സി.സി ആസ്ഥാനത്ത് ഇവർക്കായി രാഷ്ട്രീയ ശിൽപ്പശാല നടത്തും. തുടർന്നായിരിക്കും ഡി.സി.സി അദ്ധ്യക്ഷൻമാർ പ്രവർത്തകരിലേക്ക് ഇറങ്ങുക. സെമി കേഡർ സംവിധാനത്തിലൂടെയാകും ഇനി കോൺഗ്രസ് മുന്നോട്ടു പോവുക. ഓരോ നേതാക്കളും അച്ചടക്കം പാലിച്ച് പാർട്ടിക്കായി ഒരു പ്രവാഹം പോലെ പ്രവർത്തിക്കാൻ തയ്യാറാകണമെന്നും സുധാകരൻ പറഞ്ഞു.

 'അവസാന വാക്ക്

സുധാകരന്റേത്'

കേരളത്തിൽ കോൺഗ്രസിന്റെ അവസാന വാക്ക് കെ.പി.സി.സി പ്രസിഡന്റായ കെ. സുധാകരന്റേതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ജനാധിപത്യ സംഘടനയിൽ അഭിപ്രായവ്യത്യാസം ഉണ്ടാകും. അത് പരിഹരിച്ച് മുന്നോട്ടു പോകുകയാണ് മുഖ്യം.

 'സുധാകരന്

സർവസ്വാതന്ത്ര്യം'

കേരളത്തിലെ കോൺഗ്രസിന്റെ ദൗർബല്യങ്ങൾ തീർക്കാനുള്ള കരുത്ത് കെ. സുധാകരനുണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. എതിർപ്പുകൾ ഉന്നയിക്കുന്നവർ സ്വയം ലക്ഷ്മണരേഖ തീർക്കണം. സുധാകരന് സർവസ്വാതന്ത്ര്യവും പൂർണ പിന്തുണയും നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUDHAKARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.