കൊച്ചി: സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി ജി.സുധാകരൻ സംസ്ഥാന നേതൃത്വത്തിന് നൽകിയ കത്തുമായി ബന്ധപ്പെട്ട് സമ്മേളനത്തിൽ ചർച്ചയുണ്ടായില്ല. നേതൃത്വമോ സമ്മേളന പ്രതിനിധികളോ കത്ത് വിഷയം ഉന്നയിച്ചില്ല. ആലപ്പുഴ ജില്ലയിൽ നിന്നുള്ള പ്രതിനിധികളും ഇതേക്കുറിച്ച് മിണ്ടിയില്ല.
ഏതൊരു അംഗത്തിനും സംസ്ഥാന കമ്മിറ്റിക്ക് കത്ത് നൽകാനുള്ള അവകാശമുണ്ടെന്നും പരിഗണിക്കേണ്ടതാണെങ്കിൽ അതേക്കുറിച്ച് ചർച്ച ചെയ്യുമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാന കമ്മിറ്റിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും പുതിയ ആളുകൾ വരട്ടെയെന്നുമാണ് സുധാകരന്റെ നിലപാട്. അതേസമയം, സുധാകരനെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയെക്കുറിച്ച് പ്രതിനിധികൾ സമ്മേളനത്തിൽ ചർച്ച ചെയ്യേണ്ടെന്ന നിർദ്ദേശം നേതൃത്വം നൽകിയതായും അറിയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |