ഒറ്റപ്പാലം: ബാങ്കിൽ കവർച്ചയ്ക്ക് ശ്രമിച്ച പ്രതിയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പറളി ഓടന്നൂർ വിളക്കിതല വീട്ടിൽ അരുൺ (23) ആണ് മരിച്ചത്.
കഴിഞ്ഞ എട്ടിന് പറളി പൊതുമേഖലാ ബാങ്കിന്റെ കെട്ടിടത്തിന്റെ ഭിത്തി കുത്തിത്തുറന്ന് കവർച്ചയ്ക്ക് ശ്രമിച്ച കേസിലാണ് ഇയാളെ മങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ അരുണിനെ റിമാൻഡ് ചെയ്തിതിരുന്നു. ആറുമാസം മുൻപ് ആർമി റിക്രൂട്ട്‌മെന്റിന്റെ ഭാഗമായുള്ള പരിശീലനത്തിനിടെ അരുണിന് ഇടതുകാലിനു പരിക്കേറ്റിരുന്നു. കവർച്ചയ്ക്കിടെ പൊലീസിനെ കണ്ട് ഓടുന്നതിനിടെ ഗുരുതരമായ പരിക്ക്
ശസ്ത്രക്രിയ ചെയ്ത് ചികിത്സയിൽ കഴിയുകയായിരുന്നു. രണ്ടു പൊലീസുകാരും ബന്ധുകളും അരുണിനൊപ്പമുണ്ടായിരുന്നു.
പാലക്കാട് ജില്ലാ ആശുപത്രിയിൽ ഒഴിവില്ലാത്തതിനെ തുടർന്നാണ് അരുണിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |