കൊല്ലം: കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും തിരുവനന്തപുരം ജലഭവൻ കാമ്പസ് സെൻട്രൽ സബ് ഡിവിഷനിലെ ജൂനിയർ സൂപ്രണ്ടുമായ കൊല്ലം ആശ്രാമം ഗാർഡൻസ് കൃഷ്ണായനത്തിൽ എസ്.പി. ദിലീഷ് (48) ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യം ചെയ്യും. മാനസിക സമ്മർദ്ദത്തിലാക്കിയ രണ്ട് സഹപ്രവർത്തകരുടെ പേരുകൾ ആത്മഹത്യാ കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. ഇവരെ ചോദ്യം ചെയ്യും. ജലഭവൻ കാമ്പസിലെ മറ്റ് ജീവനക്കാരുടെയും ദിലീഷിന്റെ കുടുംബാംഗങ്ങളുടെയും മൊഴി ശേഖരിക്കും.
രണ്ട് വർഷം മുമ്പാണ് ദിലീഷിനെ കൊല്ലത്ത് നിന്ന് തിരുവനന്തപുരം ജലഭവനിലേക്ക് സ്ഥലം മാറ്റിയത്. കമ്പ്യൂട്ടർ പരിജ്ഞാനം കുറവുള്ള ദിലീഷിന് താങ്ങാനാകാത്ത പണമിടപാട് ചുമതലകൾ നിൽകിയെന്നാണ് ബന്ധുക്കൾ പറയുന്നത്. തിരികെ മാറ്റം ലഭിച്ചതിനാൽ ശൂരനാട് ഓഫീസിൽ ഇന്ന് ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. പക്ഷെ ചില ഫയലുകൾ കാണാനില്ലെന്ന പേരിൽ ജലഭവനിൽ നിന്ന് വിടുതൽ നൽകിയില്ല. ഇതുമായി ബന്ധപ്പെട്ട് ദിലീഷിനെതിരെ ജലഭവനിലെ ചില ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയതായി സംശയിക്കുന്നു.
ഐ.എൻ.ടി.യു.സി നേതാവായതിനാൽ മറ്റ് സംഘടന പ്രവർത്തകരുടെ ഭാഗത്ത് നിന്ന് വൈരാഗ്യ ബുദ്ധിയോടെയുള്ള നീക്കമുണ്ടായെന്നാണ് ബന്ധുക്കളുടെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |