കായംകുളം: കെ.എസ്.ഇ.ബി വൈദ്യുതി കണക്‌ഷൻ വിച്ഛേദിച്ചപ്പോൾ തന്നെ സഹായിക്കാനെത്തിയ നേതാവിനെതിരായ സി.പി.എം നടപടിയിൽ മനം നൊന്ത് ഗൃഹനാഥൻ ജീവനൊടുക്കിയെന്ന് ബന്ധുക്കളുടെ പരാതി. എരുവ ഉണ്ണിയേഴത്ത് നാരായണനെയാണ് (ബാബു, 60) ഞായറാഴ്ച പുലർച്ചെ വീട്ടിൽ തൂങ്ങി മരിച്ചത്.
ബാബുവിന്റെ വീട്ടിലെ വൈദ്യുതി കണക്‌ഷൻ ബില്ലടയ്ക്കാത്തതിനെ തുടർന്ന് ബുധനാഴ്ചയാണ് വിഛേദിച്ചത്. തുടർന്ന് അയൽവാസിയും സി.പി.എം എരുവ ലോക്കൽ കമ്മിറ്റി അംഗവുമായ ആർ. ഹരികുമാർ കെ.എസ്.ഇ.ബി ഓഫീസിലെത്തി ചോദ്യം ചെയ്തു. കെ.എസ്.ഇ.ബി കായംകുളം വെസ്റ്റ് ഓഫീസിലെ സി.ഐ.ടി.യു യൂണിയനിൽപ്പെട്ട ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുമെന്ന് ഹരികുമാർ ഭീഷണിപ്പെടുത്തുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകിയതോടെ ഹരികുമാറിനെ ഒരു വർഷത്തേക്ക് പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കി. ഇതേത്തുടർന്നുള്ള മനോവിഷമത്തിലാണ് ബാബുവിന്റെ ആത്മഹത്യയെന്നാണ് ഭാര്യ ഓമന കായംകുളം പൊലീസിൽ നൽകിയ മൊഴി.
ബാബുവിന്റെ മക്കൾ: മിഥുൻ, ദിവ്യ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |