സുജീഷ് പൊലീസ് കസ്റ്രഡിയിൽ
കൊച്ചി: ടാറ്റു ചെയ്യുന്നതിനിടെ യുവതികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസിലെ പ്രതി പി.എസ്. സുജീഷിന്റെ മൊബൈൽഫോണും ലാപ്ടോപ്പും പിടിച്ചെടുത്ത് പരിശോധനയ്ക്ക് വിധേയമാക്കും. കേസിലെ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഇവ പരിശോധനയ്ക്ക് അയക്കുന്നത്. സുജീഷിന്റെ ടാറ്റു സ്റ്രുഡിയോ ഇങ്ക്ഫെക്ടഡിലെ സി.സി ടിവി ഡി.വി.ആർ, കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകൾ തുടങ്ങിയവയുടെ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. സുജീഷിന്റെ ചിറ്റൂരിലെ വീട്ടിലും പൊലീസ് പരിശോധന നടത്തി. ഫോണുകൾ ഹാജരാക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സുജീഷിനെ വിശദമായി ചോദ്യംചെയ്തുവരികയാണ്. ചേരാനെല്ലൂർ പൊലീസെടുത്ത കേസിലാണ് പത്ത് ദിവസത്തേക്ക് ഇയാളെ കസ്റ്റഡിയിൽ വാങ്ങിയിട്ടുള്ളത്. ചോദ്യംചെയ്യലിനോട് സഹകരിക്കുന്നുണ്ടെങ്കിലും നേരത്തെ നൽകിയ മൊഴിയിൽ ഇയാൾ ഉറച്ചുനിൽക്കുകയാണ്. യുവതികളെ പരിചയമുണ്ട്, എന്നാൽ ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. തന്നെ തകർക്കാനായി യുവതികൾ വ്യാജ ആരോപണം ഉയർത്തുകയാണെന്നാണ് സുജീഷിന്റെ മൊഴി. ഇയാൾക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് തന്നെയാണ് പൊലീസ് പറയുന്നത്. അന്വേഷണമാരംഭിച്ചതിന് പിന്നാലെ ഒളിവിൽപ്പോയ സുജീഷ് കഴിഞ്ഞ ശനിയാഴ്ച രാത്രി പൊലീസിൽ കീഴടങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |