ന്യൂഡൽഹി: കിഴക്കമ്പലം ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് എറണാകുളം പ്രിൻസിപ്പൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് ജഡ്ജി ഹണി എം. വർഗീസിനെതിരായ കേരള ഹൈക്കോടതിയുടെ പരാമർശം സുപ്രീം കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാർ, ദീപുവിന്റെ പിതാവ് കുഞ്ഞാരു, സി.പി.എം പ്രവർത്തകരായ നാലു പ്രതികൾ എന്നിവർക്ക് നോട്ടീസ് അയയ്ക്കാനും ജസ്റ്റിസ് വിനീത് ശരൺ, ജസ്റ്റിസ് ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ആറാഴ്ച്ചയ്ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കും.
ദീപു കൊലക്കേസിലെ പ്രതികളായ നാല് സി.പി.എം പ്രവർത്തകരുടെ ജാമ്യാപേക്ഷ തൃശൂർ ജില്ലാ കോടതിയിലേക്ക് മാറ്റിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവിലെ 19, 20 ഖണ്ഡികകളിലെ പരാമർശത്തിനെതിരെ ഹണി എം. വർഗീസ് നൽകിയ പ്രത്യേകാനുമതി ഹർജിയാണ് പരിഗണിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |