തിരുവനന്തപുരം: ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിന്റെ സസ്പെൻഷൻ പുനഃപരിശോധിക്കാൻ പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവിൽ തെറ്റുകളുടെ കൂമ്പാരം. 1987 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ലക്ഷ്മണിനെ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.എസ്) ഉദ്യോഗസ്ഥനായാണ് ഉത്തരവിൽ രേഖപ്പെടുത്തിയത്. ഉത്തരവിന്റെ പകർപ്പ് കേന്ദ്ര പെഴ്സണൽ മന്ത്രാലയത്തിന് നൽകേണ്ടതിനു പകരം വനം, പരിസ്ഥിതി മന്ത്രാലയത്തിനാണ് നൽകിയത്. ക്ലറിക്കൽ പിശകാണെന്നും ഉത്തരവ് തിരുത്തിയെന്നും പൊതുഭരണവകുപ്പ് അറിയിച്ചു. ചീഫ്സെക്രട്ടറി വി.പി. ജോയ് അദ്ധ്യക്ഷനായും ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി ടി.കെ. ജോസ്, പൊതുഭരണ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ എന്നിവർ അംഗങ്ങളായുമാണ് പുനഃപരിശോധനാ സമിതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |