ശിവഗിരി: ക്ഷേത്രങ്ങളോട് ചേർന്ന് ഏക ലോകവീക്ഷണം കൊണ്ടുവന്നത് ശ്രീനാരായണ ഗുരുദേവന്റെ മാത്രം പ്രത്യേകതയാണെന്ന് സ്വാമി അദ്വൈതാനന്ദതീർത്ഥ പറഞ്ഞു. തീർത്ഥാടനത്തോടനുബന്ധിച്ച്, ഗുരുവിന്റെ ക്ഷേത്രസങ്കല്പവും ആചാരാനുഷ്ടാനങ്ങളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അരുവിപ്പുറം പ്രതിഷ്ഠയുടെ സന്ദേശമായി ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം എന്നാണ് ശ്രീനാരായണ ഗുരുദേവൻ രേഖപ്പെടുത്തിയത്. ഏകലോക ദർശനത്തിന്റെ മഹാഗുരുവായി ഗുരുദേവൻ പ്രകാശിച്ച നിമിഷമാണിത്. മഹാസമാധി വരെയും ഒരോ ചിന്തയിലും വാക്കിലും ഏകത്വബോധത്തിൽ അധിഷ്ടിതമായ ദർശനം നിറഞ്ഞു നിൽക്കുന്നു. സൂക്ഷ്മമായി പരിശോധിക്കുമ്പോൾ, സാധാരണ മതവിശ്വാസികളുടെ ഉളളിലുളള ക്ഷേത്ര സങ്കല്പമായിരുന്നില്ല ഗുരുദേവന്റേതെന്ന് വ്യക്തമാവുമെന്നും സ്വാമി അദ്വൈതാനന്ദതീർത്ഥ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |