SignIn
Kerala Kaumudi Online
Wednesday, 17 April 2024 2.07 AM IST

മുഖ്യമന്ത്രിയും കുടുംബവും കേരളത്തെ വിൽക്കുന്നു: സ്വപ്ന 

swapna

 രവീന്ദ്രന് എല്ലാമറിയാം

ബംഗളൂരു: കേരളത്തെ വിറ്റുതുലയ്ക്കുന്ന ഗൂഢസംഘത്തെ വെളിച്ചത്തു കൊണ്ടുവരാൻ ഇനിയും ജയിലിൽ പോകാനും, വേണ്ടിവന്നാൽ, മരിക്കാനും തയ്യാറാണെന്ന് സ്വപ്ന സുരേഷ്. ഇ.ഡിയുടെ നീക്കം ശരിയായ വഴിയിലാണ്. മുഖ്യമന്ത്രിയും ഭാര്യയും മകളും മകനും കേരളത്തെ വിറ്റ് സ്വന്തം സാമ്രാജ്യം സൃഷ്ടിക്കുകയാണ്. യു.എ.ഇയിൽ ഇരുന്ന് മകനാണ് ഇടപാടുകൾ നിയന്ത്രിക്കുന്നത്.

എല്ലാറ്റി​ലും കൈയി​ട്ടുവാരുന്ന മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്താൽ ഇനിയും ഒരുപാട് കാര്യങ്ങൾ പുറത്തുവരും. ശിവശങ്കറും രവീന്ദ്രനും എല്ലാ ഇടപാടുകളി​ലും നിർണായക ഘടകങ്ങളാണ്. പുതിയ കേസിൽ തന്നെ പ്രതി ചേർത്താലും അറസ്റ്റ് ചെയ്താലും കുഴപ്പമില്ല. സത്യം പുറത്തുവരാൻ വീണ്ടും ജയി​ലി​ൽ പോകാം.

യു.എ.ഇയിലേക്ക് ബാഗും മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ബിരിയാണിച്ചെമ്പും കൊണ്ടുപോയത് ശിവശങ്കറിന്റെ പുസ്തകത്തിൽ സമ്മതിച്ച കാര്യങ്ങളാണ്.

മൂന്നു ദശലക്ഷം ദിർഹത്തിന്റെ ലൈഫ് മിഷൻ ഇടപാട് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും ശിവശങ്കറും കുറച്ചുപറയുകയാണ്. യഥാർത്ഥ തുകയും ഗുണഭോക്താക്കളെയും വെളിച്ചത്തുകൊണ്ടുവരണം. കടലിനടിയിലെ വലിയ മീനുകളെ പുറത്തുകൊണ്ടുവരാൻ തന്നെയാണ് തന്റെ തീരുമാനമെന്നും സ്വപ്ന പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SWAPNA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.