SignIn
Kerala Kaumudi Online
Thursday, 25 April 2024 12.54 PM IST

37 പേർ ഒപ്പം, കൂറുമാറ്റ നിരോധനം ഒഴിവാക്കി ഷിൻഡെ, വിമതരോട് അടിയറവ് പറയാൻ ഉദ്ധവ്

thakery

ന്യൂഡൽഹി: അനുനയിപ്പിക്കാൻ അയച്ച ദൂതൻ അടക്കം വിമത പക്ഷത്തേക്ക് കൂറുമാറിയതോടെ ഭരണം നിലനിറുത്താൻ പാടുപെടുന്ന മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ മഹാവികാസ് അഘാഡി സഖ്യം വിടാൻ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും സഖ്യകക്ഷികളായ കോൺഗ്രസും എൻ.സി.പിയും അതു തള്ളി. അതേസമയം 37ൽ കൂടുതൽ എം.എൽ.എമാരുടെ പിന്തുണയോടെ വിമത നേതാവ് ഏക്‌നാഥ് ഷിൻഡെ കൂറുമാറ്റ നിരോധനം ഒഴിവാക്കി. ഉദ്ധവിനെതിരെ തുടങ്ങിയ ഷിൻഡെയുടെ കലാപം ശിവസേനയുടെ നിയന്ത്രണം പിടിക്കാനുള്ള പോരാട്ടമായി മാറുകയുമാണ്.

55 ശിവസേന എം.എൽ.എമാരിൽ 37പേർ ഗുവാഹതിയിലുള്ള ഏക്‌നാഥ് ഷിൻഡെയ്‌ക്കൊപ്പമാണ്. സ്വതന്ത്രൻമാർ അടക്കം 42 എം.എൽ.എമാർ ഷിൻഡെയെ നേതാവായി പ്രഖ്യാപിച്ചു. ഇവർ ഒന്നിച്ചു നിൽക്കുന്ന ഫോട്ടോയും പുറത്തുവിട്ടു. ഇതോടെയാണ് മഹാ അഘാഡി സഖ്യം (എം.വി.എ) വിടണമെന്ന വിമതരുടെ ആവശ്യം അംഗീകരിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് അറിയിച്ചത്. എന്നാൽ വിമതർ 24മണിക്കൂറിനുള്ളിൽ മുംബയിൽ മടങ്ങി എത്തണമെന്ന അന്ത്യശാസനവും അദ്ദേഹം നൽകി. വിമത എം.എൽ.എമാരെ അയോഗ്യരാക്കാൻ ഔദ്യോഗിക പക്ഷം ഡെപ്യൂട്ടി സ്‌പീക്കർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. അജയ് ചൗധരിയെ ശിവസേനയുടെ സഭാനേതാവായി അംഗീകരിച്ചതായി ഡെപ്യൂട്ടി സ്പീക്കർ പ്രഖ്യാപിച്ചത് ഷിൻഡെയ്‌ക്ക് തിരിച്ചടിയായി. അദ്ദേഹമായിരുന്നു നിലവിൽ സഭാനേതാവ്.

മുംബയിൽ ഔദ്യോഗിക പക്ഷം വിളിച്ച യോഗത്തിൽ മുഖ്യമന്ത്രി ഉദ്ധവ്, മകൻ ആദിത്യ താക്കറെ എന്നിവരെ കൂടാതെ 12 എം.എൽ.എമാരാണ് പങ്കെടുത്തത്. വിമതരെ അനുനയിപ്പിക്കാൻ സൂററ്റിലേക്ക് ദൂതുമായി പോയ വിശ്വസ്‌തൻ എം.എൽ.സി രവീന്ദ്ര ഫാഡക്കും വിമതർക്കൊപ്പം ചേർന്നത് ഉദ്ധവ് താക്കറെയ്‌ക്ക് പ്രഹരമായി.

മുന്നണി വിടുമെന്ന സഞ്ജയ് റാവത്തിന്റെ പ്രസ്‌താവന എൻ.സി.പി നേതാവ് ശരദ് പവാർ തള്ളി. എം.വി.എ തകരില്ലെന്നും ഉദ്ധവിന് പിന്തുണയുണ്ടെന്നും പവാറും കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെയും അറിയിച്ചു. വിമത എം.എൽ.എമാർ മുംബയിൽ എത്തി സഭയിൽ വിശ്വാസവോട്ട് തേടിയാൽ മാത്രമേ യഥാർത്ഥ ചിത്രം വ്യക്തമാകൂ എന്നും സർക്കാരിന്റെ ഭാവി നിയമസഭ തീരുമാനിക്കട്ടെ എന്നും പവാർ പറഞ്ഞു. സർക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി ശ്രമമാണ് വിമതനീക്കമെന്ന് ഖാർഗെ ആരോപിച്ചു

എം.വി.എയിൽ ചേർന്ന ശിവസേന ഹിന്ദുത്വ അജണ്ടയിൽ വെള്ളം ചേർത്തെന്നും രണ്ടരവർഷമായി നേതാക്കൾ ദുരിതത്തിലാണെന്നും ഏക്‌നാഥ് ഷിൻഡെ. ഒരു ദേശീയ പാർട്ടി തങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചെന്നും ബി.ജെ.പിയുടെ പേരു പറയാതെ ഷിൻഡെ.

 തങ്ങൾ തട്ടിക്കൊണ്ടുപോയെന്ന് ഔദ്യോഗിക പക്ഷം ആരോപിച്ച എം.എൽ.എ നിതിൻ ദേശ് മുഖ് വിമാനത്തിൽ ഉല്ലസിച്ചിരിക്കുന്ന ചിത്രം പുറത്തുവിട്ട് വിമത പക്ഷം

 എം.എൽ.എമാർ അയൽ സംസ്ഥാനത്തേക്ക് പലായനം ചെയ്‌തത് അറിയാത്തത് ഇന്റലിജൻസ് പിഴവ്: ഉപമുഖ്യമന്ത്രി അജിത് പവാർ (എൻ.സി.പി)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THAKKERA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.