കൊച്ചി: ടാറ്രൂ പീഡനക്കേസ് പ്രതി സുജീഷിന്റെ സമൂഹമാദ്ധ്യമ പോസ്റ്രുകൾക്ക് പിന്നാലെ പൊലീസ്. ഇയാൾ ടാറ്റൂ ചെയ്തുനൽകിയവർക്ക് സമാനരീതിയിൽ മോശം അനുഭവം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് നീക്കം. സുജീഷിന്റെ ഇങ്ക് ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിൽ ടാറ്റൂ ചെയ്ത മിക്ക പേരുടെയും ചിത്രങ്ങൾ ഇയാൾ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്ര് ചെയ്തിട്ടുണ്ട്.
പാലാരിവട്ടം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളിൽ സുജീഷിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ ലഭിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇന്ന് തെളിവെടുപ്പ് നടത്തും.
സുജീഷിനെതിരെ പരാതി നൽകിയവർക്കൊപ്പം എത്തിവരുടെ മൊഴിയും രേഖപ്പെടുത്തും. ഇവരെയും പരാതിക്കാരെയും ഉൾപ്പെടുത്തി തിരിച്ചറിയൽ പരേഡും നടത്തും. ടാറ്റൂ ചെയ്യുന്നതിനിടെ പ്രതി ഉപദ്രവിച്ചതായി പാലാരിവട്ടത്ത് അഞ്ചും ചേരാനെല്ലൂർ സ്റ്റേഷനിൽ രണ്ടും കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിലൊന്ന് ഫ്രഞ്ച് വനിതയുടെ പരാതിയാണ്. കൊച്ചിയിലെ കോളേജിൽ വിദ്യാർത്ഥിനിയായിരിക്കേ ഇൻക്‌ഫെക്ടഡ് സ്റ്റുഡിയോവിൽ വച്ച് സുജേഷ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി കൊച്ചിയിലെ കോളേജിൽ ബിരുദത്തിന് പഠിക്കുകയായിരുന്നു യുവതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |