ന്യൂഡൽഹി: ടാറ്റ കൺസൾട്ടൻസി സർവീസസ് ആഗോളതലത്തിൽ സംഘടിപ്പിച്ച കോഡിംഗ് മത്സരത്തിൽ 87 രാജ്യങ്ങളിൽ നിന്നുള്ള ഒരു ലക്ഷത്തിൽ പരം മത്സരാർത്ഥികളെ പിന്തള്ളി ഡൽഹി ഐ.ഐ.ടിയിലെ മൂന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥി കലാഷ് ഗുപ്‌ത ജേതാവായി. 10,000 ഡോളറിന്റെ പ്രൈസ് മണിക്കു പുറമെ ടി.സി.എസിൽ ജോലി ഒാഫറും ഗുപ്‌തയ്ക്ക് ലഭിച്ചു. ഗിന്നസ് ബുക്കിൽ പേരുള്ള ലോകത്തെ ഏറ്റവും വലിയ കോഡിംഗ് മത്സരത്തിൽ മറ്റൊരു ഇന്ത്യക്കാരനായ ദിപാൻഷു റായിക്ക് 11-ാം റാങ്കുമുണ്ട്.
ഇന്ത്യക്കാർക്ക് പുറമെ സിംഗപ്പൂർ, ചൈന, സ്വിറ്റ്‌സർലന്റ്, ചെക്ക് റിപ്പബ്ളിക് തുടങ്ങിയ രാജ്യങ്ങളിൽ നിന്നായിരുന്നു കൂടുതൽ മത്സരാർത്ഥികൾ. 2018ലെ ജെ.ഇ.ഇ മൂന്നാം റാങ്കുകാരനാണ് ഗുപ്‌ത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |