തിരുവനന്തപുരം: വഴിപാടു രസീതുകളിൽ തിരിമറി നടത്തി ജീവനക്കാർ പണം തട്ടുന്നുവെന്ന പരാതിയെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ആഭ്യന്തര വിജിലൻസ് വിഭാഗത്തിന്റെ പരിശോധന കർശനമാക്കാൻ ബോർഡ് പ്രസിഡന്റ് എൻ.വാസു നിർദ്ദേശം നൽകി. ക്ഷേത്രങ്ങളിലെ വരുമാനം കൃത്യമായി ബോർഡിന് ലഭിക്കുന്നില്ലെന്ന പരാതികളും ഉയർന്നിരുന്നു. തിരിമറി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. അടുത്ത ദിവസങ്ങളിൽ പരിശോധന തുടങ്ങും. ഇതിന് പുറമെ 21 അസി.കമ്മിഷണർമാർ ക്ഷേത്രങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് നൽകണമെന്നും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |