കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ അഗ്‌നിക്ഷേത്രത്തിന് കക്കോടിയിൽ തുടക്കമായി. വേദപണ്ഡിതനായ ആചാര്യശ്രീ രാജേഷും പത്‌നി മീര.കെ.രാജേഷും പ്രമുഖ മീമാംസകനായ രാഘവേന്ദ്രഭട്ടും ചേർന്നാണ് അഗ്‌നിപ്രതിഷ്ഠ നടത്തിയത്. കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ ആസ്ഥാനമായ, കക്കോടിയിലെ ഒറ്റത്തെങ്ങിലുള്ള വേദമഹാമന്ദിരത്തിലാണ് വേദമന്ത്രങ്ങളോടെ അഗ്‌നിയെ പ്രതിഷ്ഠിച്ചത്. പ്രാചീന ഭാരതത്തിൽ ഏറ്റവും മുഖ്യമായ ഉപാസനയായിരുന്നു അഗ്‌ന്യുപാസന. വേദങ്ങൾ, ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുക്കൾ, കല്പസൂത്രങ്ങൾ എന്നിവയിലൊക്കെയും അഗ്‌ന്യുപാസനയ്ക്ക് ഏറെ പ്രാധാന്യം നൽകിയിരുന്നു. എന്നാൽ പിൽക്കാലത്ത് അഗ്‌ന്യുപാസന ഇന്ത്യയിൽ ലോപിച്ചുപോകുകയായിരുന്നു. ഈ പ്രാചീന ഉപാസനാമാർഗത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് അഗ്‌നിക്ഷേത്രം സ്ഥാപിച്ചിരിക്കുന്നത്. 365 ദിവസവും 24 മണിക്കൂറും അഗ്‌നി കെടാതെ സൂക്ഷിക്കുന്ന രീതിയിലാണ് അഗ്‌നിക്ഷേത്രം ഒരുക്കിയിരിക്കുന്നത്. കർണാടകയിലെ സംസ്‌കൃതഗ്രാമമായ മത്തൂരിലെ മീമാംസകരായ കേശവ അവധാനി, പ്രദീപ് ശർമ്മ. രാമനാരായണ അവധാനി, ശ്രീധർ ജോഷി, സുകേത ശ്രൗതി എന്നിവരാണ് പ്രതിഷ്ഠാചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
ക്യാപ്ഷൻ: കക്കോടിയിലെ അഗ്നിക്ഷേത്രത്തിന് വേദപണ്ഡിതനായ ആചാര്യശ്രീ രാജേഷും പത്‌നി മീര.കെ.രാജേഷും പ്രമുഖ മീമാംസകനായ രാഘവേന്ദ്രഭട്ടും ചേർന്ന് പ്രതിഷ്ഠ നടത്തുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |