കൊച്ചി: തീ പാറുന്ന പ്രചാരണത്തിനൊടുവിൽ തൃക്കാക്കരയിൽ നാളെ വിധിയെഴുത്ത്. ജൂൺ മൂന്നിനാണ് വോട്ടെണ്ണൽ.
ഒരു മാസത്തോളം നീണ്ട പ്രചാരണമാണ് ഇന്നലെ സമാപിച്ചത്. നാളെ രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. 75 ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ 239 ബൂത്തുകൾ സജ്ജമാക്കി. വോട്ടെടുപ്പിനുള്ള സാമഗ്രികളുടെ വിതരണം എറണാകുളം മഹാരാജാസ് കോളേജിൽ ഇന്നു രാവിലെ 8ന് ആരംഭിക്കും.
സമ്മതിദായകർ
ആകെ: 1,96,805
പുരുഷന്മാർ: 95,274
സ്ത്രീകൾ: 1,01,530
ട്രാൻസ്‌ജെൻഡർ: 1
കന്നിവോട്ടർമാർ: 3,633
സ്ഥാനാർത്ഥികൾ
ഉമ തോമസ് (യു.ഡി.എഫ്)
ഡോ. ജോ ജോസഫ് (എൽ.ഡി.എഫ്)
എ.എൻ. രാധാകൃഷ്ണൻ (എൻ.ഡി.എ)
(സ്വതന്ത്രൻമാർ)
അനിൽ നായർ
ജോമോൻ ജോസഫ് സ്രാമ്പിക്കൽ
സി.പി. ദിലീപ് നായർ
ബോസ്‌കോ ലൂയിസ്
മന്മഥൻ
കഴിഞ്ഞ തവണത്തെ വോട്ട്
പി.ടി. തോമസ് (കോൺഗ്രസ്) - 59,839
ഡോ. ജെ. ജേക്കബ് (എൽ.ഡി.എഫ്) - 45,510
എസ്. സജി (ബി.ജെ.പി) -15,483
ഡോ. ടെറി തോമസ് (ട്വന്റി 20) - 13,897
നോട്ട - 695
മറ്റ് ആറ് സ്ഥാനാർത്ഥികൾ- 1146
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |