കോഴിക്കോട്: മുക്കുപണ്ടം തട്ടിപ്പ് നടന്ന കൊടിയത്തൂർ ഗ്രാമീൺ ബാങ്കിലെ അപ്രൈസർ മുക്കം പന്നിക്കോട് പരവരയിൽ മോഹൻദാസ് (56) ട്രെയിന് മുന്നിൽ ചാടി മരിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ കോഴിക്കോട് ആർട്ട് ഗാലറിക്ക് പിന്നിൽ ട്രാക്കിൽ ട്രെയിന് മുന്നിൽ ചാടുകയായിരുന്നു. രണ്ടു കൈകളും അറ്റുപോയ നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: സുമതി.മക്കൾ: ഷിമ, ഷാമിലി, ഷിജില, ഷിജിമ, ഷിക.
അപ്രൈസർക്കെതിരെയോ ബാങ്കിനെതിരെയോ നിലവിൽ കേസെടുത്തിട്ടില്ല. എന്നാൽ മോഹൻദാസിന് ജോലി നഷ്ടപ്പെട്ടിരുന്നു. മുക്കുപണ്ട പണയത്തിൽ 31 ലക്ഷത്തോളം രൂപ തട്ടിയ കേസുകളിൽ കോൺഗ്രസുകാരനായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുകുന്നത്ത് ഉൾപ്പെടെ പ്രതികളാണ്. സംഭവം നടന്ന് ആഴ്ചകൾ കഴിഞ്ഞിട്ടു ബാബുവിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പൊലീസ് പ്രതിയെ സഹായിക്കുകയാണെന്നാണ് എൽ.ഡി.എഫിന്റെ ആരോപണം. ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയിരുന്നു. ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വിഷ്ണു കയ്യൂണമ്മൽ, മാട്ടുമുറി സന്തോഷ് കുമാർ എന്നിവരും പ്രതികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |