തിരുവനന്തപുരം: പൊലീസിൽ പൊതു സ്ഥലംമാറ്റം ഉടനടി നടപ്പാക്കാൻ ഡി.ജി.പി അനിൽകാന്ത് ഉത്തരവിട്ടു. ഇതോടെ 20 പൊലീസ് ജില്ലകളിലുമായി 30,000 പൊലീസുകാർ സ്ഥലംമാറ്റപ്പെടും. സാധാരണ ഏപ്രിൽ, മേയ് മാസത്തിലാണ് സ്ഥലംമാറ്റം. ഇത്തവണ തിരഞ്ഞെടുപ്പായതിനാൽ നടന്നില്ല.
കൊവിഡ് പശ്ചാത്തലത്തിൽ പൊതുസ്ഥലംമാറ്റമുണ്ടാവില്ലെന്ന് മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു. സ്ഥലംമാറ്റം നടപ്പാക്കാൻ ഡി.ജി.പി അനിൽകാന്ത് കഴിഞ്ഞ എട്ടിന് ജില്ലാ പൊലീസ് മേധാവികൾക്ക് വയർലെസ് സന്ദേശം നൽകുകയായിരുന്നു. കൊല്ലം റൂറലിൽ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി. സ്റ്റേഷനുകളിൽ മൂന്നു വർഷം സർവീസ് പൂർത്തിയാക്കിയ സിവിൽ പൊലീസ് ഓഫീസർമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ എന്നിവർ 14നകം അവരുടെ താത്പര്യം അറിയിക്കാൻ മേഖലാ ഐ.ജിമാർ നിർദ്ദേശിച്ചിട്ടുണ്ട്. മൂന്ന് ഓപ്ഷനുകൾ നൽകാം. കൊല്ലം റൂറലിൽ പൊലീസുകാർ നൽകിയ ഓപ്ഷനുകളൊന്നും പരിഗണിക്കപ്പെട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് മാറ്റപ്പെട്ട എസ്.ഐ, സി.ഐ, ഡിവൈ.എസ്.പി എന്നിവരെ പഴയ സ്ഥലത്തു മടക്കി നിയമിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |