തൃശൂർ: നെന്മണിക്കര പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ കുട്ടികളുടെ രണ്ടാം ഡോസ് കോർബിവാക്‌സിനു പകരം കൊവാക്‌സിൻ നൽകിയ സംഭവത്തിൽ അസി. സർജനായ ഡോ. കീർത്തി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുൾ റസാഖ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് കെ. യമുന എന്നിവരെ സ്ഥലം മാറ്റി. ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഡോ. കീർത്തിയെ പാലക്കാട് ആനക്കട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും അബ്ദുൾ റസാഖ്, യമുന എന്നിവരെ കണ്ണൂർ ജില്ലയിലേക്കുമാണ് മാറ്റിയത്. മേയ് 27നാണ് വാക്‌സിൻ മാറി നൽകിയത്. 80 കുട്ടികൾക്ക് കുത്തിവച്ച ശേഷമാണ് തെറ്റ് തിരിച്ചറിഞ്ഞത്. 36 പേർക്ക് ആദ്യ ഡോസും ശേഷിക്കുന്നവർക്ക് രണ്ടാം ഡോസുമാണ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |