ന്യൂഡൽഹി:മദ്ധ്യപ്രദേശിലെ അമർകണ്ടക്കിലുള്ള ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിയിലെ നാല് മലയാളി വിദ്യാർത്ഥികളെ സുരക്ഷാ ജീവനക്കാൻ ക്രൂരമായി മർദ്ദിച്ചതായി പരാതി.
ചിത്രങ്ങൾ പകർത്താനായി പ്രധാന ഗേറ്റിന് സമീപത്തെ വാട്ടർ ടാങ്കിൽ കയറിയ നഷീൽ കെ.ടി, അഭിഷേക്. ആർ, അദ്നാൻ, ആദിൽ റാഷിഫ് എന്നിവരാണ് ആക്രമണത്തിനിരയായത്. ഇവിടെ പ്രവേശിക്കരുതെന്ന് അവർക്ക് അറിയില്ലായിരുന്നു. പ്രവേശനം നിരോധിച്ചിട്ടുള്ള ബോർഡ് ഇല്ലായിരുന്നു. വാട്ടർ ടാങ്കിൽ നിന്നിറങ്ങുമ്പോൾ സുരക്ഷാ ജീവനക്കാർ അവരുടെ ചിത്രം പകർത്തുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. അവർ ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ പെട്ടെന്ന് വന്ന് വാഹനത്തിൽ നിന്ന് ഇറങ്ങിയ സുരക്ഷാ ജീവനക്കാരൻ ഒരു പ്രകോപനവുമില്ലാതെ ആക്രോശിച്ച് കൊണ്ട് മർദിച്ചതായി വിദ്യാർത്ഥികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |