കരട് ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിക്കും
തിരുവനന്തപുരം: സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണറെ, സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഒഴിവാക്കാനുള്ള നിയമഭേദഗതി തയ്യാറാവുന്നു. ബില്ലിന്റെ കരട് ഇന്ന് മന്ത്റിസഭായോഗം പരിഗണിച്ചേക്കും. ഡിസംബറിൽ നിയമസഭാ സമ്മേളനത്തിൽ ബിൽ കൊണ്ടുവരാനാണ് ആലോചന. ഓരോ സർവകലാശാലയ്ക്കും പ്രത്യേകം നിയമങ്ങളായതിനാൽ ഓരോന്നിലും ഭേദഗതി വേണം. ഒരു ബില്ലിൽ തന്നെ ഇതിനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളിക്കും. അടുത്ത മന്ത്രിസഭായോഗത്തിൽ നിയമസഭാ സമ്മേളനത്തിന്റെ തീയതി നിശ്ചയിക്കേണ്ടതിനാലാണ് അടിയന്തരമായി ബില്ലിന്റെ കരട് ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിക്കുന്നത്. അതേസമയം, നിയമസഭ ബിൽ പാസാക്കിയാലും ഗവർണർ ഒപ്പിട്ടാലേ നിയമമാകൂ. കഴിഞ്ഞ സഭാസമ്മേളനം പാസാക്കിയ നാല് ബില്ലുകളിൽ ഗവർണർ ഒപ്പുവച്ചിട്ടില്ല. നേരത്തേ ചാൻസലർ പദവി ഒഴിയാൻ സന്നദ്ധത അറിയിച്ച ഗവർണർ, ഇതിനായി ബിൽ കൊണ്ടുവന്നാൽ ഒപ്പിടുമെന്ന് വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |