തിരുവനന്തപുരം: കേരള സർക്കാർ സംസ്ഥാനത്തെ കൊവിഡ് മരണങ്ങൾ കുറച്ചുകാട്ടുന്നത് അവസാനിപ്പിക്കണമെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു. മരണം കുറച്ചുകാട്ടുന്നത് സർക്കാരിന്റെ പ്രചാരവേലയ്ക്ക് മാത്രമേ ഗുണപ്പെടൂ. എല്ലാം സുരക്ഷിതമാണ് എന്ന വ്യാജപ്രതീതി സൃഷ്ടിക്കുന്നത് ജനങ്ങളിൽ ജാഗ്രതക്കുറവുണ്ടാക്കുമെന്നും അദ്ദേഹം ഫേസ് ബുക്കിൽ പ്രതികരിച്ചു. മേയ് 12ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 70 കോവിഡ് മരണങ്ങളുണ്ടായെന്ന് ഡോക്ടർമാർ പറയുന്നു. സർക്കാർ കണക്കിൽ അന്ന് ജില്ലയിലാകെ മരിച്ചത് 14 പേരാണ്. മാദ്ധ്യമസുഹൃത്തുക്കൾ ആരും മരണക്കണക്കിലെ പൊരുത്തക്കേട് ചോദ്യം ചെയ്യാത്തതും അദ്ഭുതപ്പെടുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |