SignIn
Kerala Kaumudi Online
Friday, 29 March 2024 12.36 AM IST

പൊലീസ് മുൻകരുതൽ സ്വീകരിച്ചില്ല: വി. മുരളീധരൻ

v-muraleedharan

അമ്പലപ്പുഴ: എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകത്തെ തുടർന്ന് സ്വീകരിക്കേണ്ട മുൻകരുതൽ പൊലീസ് സ്വീകരിക്കാതിരുന്നതാണ് ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത്ത് ശ്രീനിവാസ് കൊല്ലപ്പെടാൻ കാരണമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി മൃതദേഹം കണ്ടശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു മാസത്തിനുള്ളിൽ അഞ്ച് രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളത്തിൽ നടന്നത്. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റേത്. ഇതുകൊണ്ടാണ് കേരളത്തിൽ അക്രമങ്ങൾ വർദ്ധിക്കുന്നതെന്നും ബി.ജെ.പി അംഗമായാൽ കൊലചെയ്യപ്പെടുമെന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റ്മോർട്ടം ഇന്നത്തേക്ക് മാറ്റിയത് മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കി. നേതാക്കളായ കെ. സുരേന്ദ്രൻ, കെ. സോമൻ, വി.ടി. രമ, പി.പി. സിന്ധുമോൾ, സന്ദീപ് വചസ്പതി തുടങ്ങി നിരവധി നേതാക്കളും മോർച്ചറിയിലെത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: V MURALEEDHARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.