തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരെ മുൻഗണനാ വിഭാഗത്തിൽപ്പെടുത്തി കൊവിഡ് വാക്‌സിൻ നൽകാൻ സർക്കാർ ഉത്തരവായി. ഇതിന്റെ അടിസ്ഥാനത്തിൽ, 18 നും 44 വയസിനും മദ്ധ്യേയുള്ള അർഹരായ ജീവനക്കാർക്ക് ഉടൻ വാക്‌സിൻ ലഭ്യമാക്കുമെന്ന് എം.ഡി ബിജുപ്രഭാകർ അറിയിച്ചു.
യൂണിറ്റടിസ്ഥാനത്തിലാണ് വാക്‌സിൻ കുത്തിവയ്ക്കുന്നത്. യൂണിറ്റുകളിലും ചീഫ് ഓഫീസുകളിലും നോഡൽ അസിസ്റ്റന്റിനെ ഇതിനായി ചുമതലപ്പെടുത്തും. നോഡൽ അസിസ്റ്റന്റുമാർ വാക്‌സിൻ ലഭ്യമാകുന്ന സർക്കാർ പോർട്ടലിൽ ജീവനക്കാരുടെ വിവരങ്ങൾ അപ്പ്‌ഡേറ്റ് ചെയ്യും. കൊവിഡ് പോസിറ്റീവായ ജീവനക്കാർക്ക് നെഗറ്റീവായി ആറ് ആഴ്ചകൾക്ക് ശേഷമേ വാക്‌സിൻ നൽകൂ. ഇന്നു മുതൽ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കും. കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്കൽ, മിനിസ്റ്റീരിയൽ സ്റ്റാഫ് എന്ന മുൻഗണനാ ക്രമത്തിലാകും വാക്‌സിൻ ലഭ്യമാക്കുക.
കൊവിഡ് ബാധിച്ച് ഇതുവരെ 44 കെ.എസ്.ആർ.ടി.സി ജീവനക്കാരാണ് മരിച്ചത്. ട്രാൻസ്പോർട്ട് ജീവനക്കാർക്ക് വാക്സിൻ നൽകേണ്ട ആവശ്യകത ഏപ്രിൽ 17ന് കേരളകൗമുദി ചൂണ്ടിക്കാട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |